ഈ പോക്കുവെയിലിൽ ഞാൻ തിരയുന്നത് നിന്റെ നിഴലുകളാണ് പൂർണതയില്ലാതെ പോയ എന്റെ പ്രണയത്തിന്റെ നിഴലുകൾ

Sunday, December 29, 2013

പുതുവത്സരാശംസകളോടെ

ഓർമിക്കാൻ സ്വർണ ലിപികളിൽ ഒന്നും എഴുതി ചേർത്തിട്ടില്ല
കൊഴിഞ്ഞു പോകുന്ന ഇലകൾ  കണക്കെ ദിന രാത്രങ്ങൾ
കാലമെന്ന മണ്ണിൽ വീണു ലയിക്കുന്നു
ഋതു  ഭേദങ്ങളും വർഷ ശിഷിരങ്ങളും ഇനിയുമുണ്ടാവും
സൗഹ്രുത പൂങ്കാവനത്തിൽ
തളിരും പൂക്കളും കായ്കളും വിരിഞ്ഞു വരും
ചിലപ്പോൾ ഒന്നുമില്ലാതെ
തളിർക്കാതെയും പൂക്കാതെയും കടന്നു പോവും
നഷ്ട ലാഭങ്ങൾ ജീവിതമെന്ന മരച്ചില്ലയിൽ കൂട് കൂട്ടാൻ വരുന്ന
ദേശാടന ക്കിളികൾ പോലെയാണ് .........
ഓരോ വസന്തത്തിനും ഓരോ ഹേമന്ദത്തിനും........
അവകൾ വന്നു കൊണ്ടിരിക്കും ,,,,,,,,,,,,,,
............ പുതു വർഷത്തിന്റെ പുലരിയും പിന്നെ വിരിയുന്ന പ്രഭാത പ്പൂക്കളും സന്ധ്യാ ദീപങ്ങളും  പറന്നെത്തുന്ന  കാലമെന്ന കിളികളും നമ്മിൽ നൻമകളുടെ സൗരഭ്യവും സന്തോഷവും നിറയട്ടെ ,,,,
,,,,,, 2013,,,,നു വിട ,,,,,,,,,,,,,, സ്വാഗതം 2014 നു ,,,,,,,,,
പുതുവത്സരാശംസകളോടെ ,,,,,,,, സ്വന്തം അസീസ്‌ ഈസ്സ

Saturday, December 21, 2013

നീ ഒരു നോവായി

"""പ്രണയം !!!!
ഒത്തിരി ഇഷ്ടം മനസ്സിൽ  കൊണ്ട് നടന്ന് ആകാശപ്പറവയായി പറന്നു നടന്നു ഒടുവിൽ  ചിറകരിഞ്ഞു വീണപോലെ വിരിഞ്ഞു നിൽക്കുന്ന പൂവിൽ നിന്നും ഒരിതൾ അടർന്നു വീഴുമ്പോഴുണ്ടാകുന്ന ആത്മ നൊമ്പരം പോലെ !!!:"""

ഒരുനാൾ
പ്രണയമായി എൻ മിഴിയിൽ തിളങ്ങി നീ
മോഹമായി അകതാരിൽ തഴുകി നീ
സ്നേഹമായി ജീവനിൽ  അലിഞ്ഞു നീ
രാക്കിളിപ്പാട്ടിൻ  ഈണമായി  നീ
രാത്രി മഴ തൻ സ്വര രാഗതാളമായി
നിനവുകളിൽ നിറഞ്ഞതും  നീ
സ്വപ്നമായി പുണർന്നതും  നീ
മനസ്സിൽ തുളുമ്പുമാ സ്നേഹാമൃതും  നീ
എന്നിൽ ഒരു പുഴയായി ഒഴുകി നീ
,,,,,, ഇന്നു പറയാൻ മറന്നൊരു വാക്കായി നീ
പാടാൻ മറന്നൊരു രാഗമായി നീ
നോവിൻ കനലുകൾ മഴയായി പെയ്യിച്ചു നീ
വീശുന്ന കാറ്റിൽ വിഷാദം പകുത്തു നീ
വിട ചൊല്ലാനായി വന്നെൻ അരികിൽ
വിതുമ്പും മിഴിയാൽ യാത്ര ചൊല്ലി
ഞാനെന്ന ജീവനിൽ തീരാത്തൊരീ മൗനം
 ........ പകർന്നകന്നു നീ
വിരഹമാം തടവറ എനിക്കായി തീർത്തു   നീ
.............""" നീ തന്ന സ്നേഹത്തിന്റെ ഓർമയിൽ
നീ എനിക്കായി സമ്മാനിച്ച ചുവന്ന റോസാപ്പൂവ് പതിച്ച കല്ലു  മോതിരം ഇന്നൊരു മൂക സാക്ഷിയായി എനിക്കൊപ്പമുണ്ട് """

അന്നു മഴ പെയ്തിരുന്നില്ല ,,,,(Repost)


അതെ അന്ന് മഴ പെയ്തിരുന്നില്ല
  വര്‍ഷ കാലത്തിന്‍റെ തിമര്‍ത്തു പെയ്യുന്ന മഴ എന്ത് കൊണ്ടാണ് അന്ന് പെയ്യതിരുന്നത്
ഇടവപ്പാതിക്ക് വിദൂരമല്ലാത്ത ആ ദിവസം മാത്രം !!
ആകാശത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ടു കൂടെണ്ടതിനു പകരം സൂര്യ കിരണങ്ങള്‍
പ്രകൃതിയെ പൊതിഞ്ഞു പിടിച്ചതെന്തുകൊണ്ടാവാം
കുഞ്ഞൂട്ടിക്കായ്ക് മഴ വളരെ ഇഷ്ടമായിരുന്നല്ലോ   എന്നിട്ടും ,,,,,,,,,,,
നാട് മുഴുവന്‍ കരഞ്ഞിട്ടും പ്രകൃതി കരഞ്ഞില്ല ,,,പക്ഷെ ...നേര്‍ത് വീശുന്ന
കാറ്റിനു ഒരു മൂകതയുണ്ടായിരുന്നു
 നോവ്‌ കൊണ്ട് തീര്‍ത്ത മൗനം പോലെ ..!!
ഞാനെത്രയോ തവണ കണ്ടിട്ടുണ്ട് കോരിച്ചൊരിയുന്ന മഴയത്ത് കുഞ്ഞൂട്ടിക്ക  ആ മാവിന്‍ ചോട്ടില്‍ നില്‍കുന്നത്,
മഴയുടെ ഭംഗി ആസ്വദിച്ചു കൊണ്ട് അതിന്‍റെ കുളിരില്‍ ലയിച്ച്...!!
ഇനി ആ കഴ്ച്ചയുണ്ടാവില്ല
ആ സ്വരം ഇനി വായുവില്‍ നിറഞ്ഞു നില്കില്ല ....
നോമ്പ് കാലത്തെ അത്താഴ വിളികള്‍ ഇനി ഓര്‍മകളില്‍ മാത്രം നിറയും
പ്രകൃതി ഇരുളില്‍ ലയിച്ച് കിടന്നുറങ്ങുമ്പോള്‍ വിശ്വാസികളെ ഉണര്‍ത്തിക്കൊണ്ട് പള്ളിയില്‍ ഇരുന്നു ഖുര്‍ആന്‍ ഓതും,,
 മൈക്കിലൂടെ യുള്ള ആ ശബ്ദ വീചികള്‍ ഓരോ നോമ്പ് കാലത്തും അന്തരീക്ഷത്തില്‍ ലയിച്ച് കേള്‍കാമായിരുന്നു
 നാട്ടുകാരുടെ പ്രിയപ്പെട്ട കുഞ്ഞൂട്ടിക്ക
നീളന്‍ വടിയും പഴകിയ വെള്ള വസ്ത്രവും വെള്ളിമോതിരവും ചെയിന്‍ വാച്ചും പിന്നെ കാലില്‍ വള്ളിചെരുപ്പും ഇതാണ് കുഞ്ഞൂട്ടിക്ക
നരച്ചതാടി നെറ്റിയില്‍ നിസ്കാര തഴമ്പ് പറ്റെ വെട്ടിയ തലമുടി മറച്ച് ഒരു തുവര്‍ത്ത്‌ വലിചിട്ടിട്ടു നാട്ടു വഴികളിലൂടെ അദ്ദേഹം നടക്കും
അതൊരു നിത്യ കാഴ്ചയാണ് !!
പലരും ചോദിക്കാറുണ്ട്
"എന്തിനാ കുഞ്ഞൂട്ടിക്ക ഇത്രേം നീളം കൂടിയ വടി കുത്തി നടക്കുന്നെ എന്ന് "
പല്ലുകള്‍ കൊഴിഞ്ഞുപോയ മോണകാട്ടി അദ്ദേഹം ശബ്ദമില്ലാതെ ചിരിക്കും പിന്നെ മറുപടിയായി പറയും
 "നമ്മള് ചെറുതാണെന്ന തോന്നല് വേണ്ടേ അപ്പഴല്ലേ പടച്ചോനെ ഓര്‍മ കാണൂ
ഈ വടി ന്നെക്കാളും വലുതാ ഞാന്‍ ചെറുതും ഇത് കൂടെയുണ്ടാവുമ്പോ ഞാനെന്നും ചെറുതായിപ്പോകും പടച്ചോനെ ഓര്‍ത്തുപോകും അതിനാ "
താത്വിക ഭാവമാണ് കുഞ്ഞൂട്ടിക്കാക്

പള്ളിയോട് ചേര്‍ന്നുള്ള കുടിലില്‍ ഒറ്റയിക്ക് താമസം
ബാങ്കിന്‍റെ വിളിയൊച്ച പ്രകൃതിയില്‍ ലയിച്ച് തീരും മുന്‍പേ അദേഹം പള്ളി അങ്കണത്തില്‍ എത്തും
നാട്ടിലെ ഒത്തുകൂടുന്ന എല്ലാ പരിപാടിക്കും കുഞ്ഞൂട്ടിക്കയുടെ സാനിധ്യമുണ്ടാകും
അന്നുപക്ഷേ  കുഞ്ഞൂട്ടിക്ക പള്ളിയില്‍ എത്തിയില്ല
മൊല്ലാക്ക പുറത്തു കുറച്ചുനേരം കാത്തുനിന്നു
രാത്രി നല്ല മഴ പെയ്തിരുന്നു തൂവാനം നിലക്കുന്നതെയുള്ളൂ 
ആകാശത്ത് ചില നക്ഷത്രം മാത്രം മായാതെ കിടപ്പുണ്ട്
ഫജറിലെ വെളിച്ചം തിളങ്ങിത്തുടങ്ങി
എന്നും ആദ്യമെത്താറുള്ള കുഞ്ഞൂട്ടിക്ക ഇന്നെന്തേ വൈകുന്നു
നിസ്കാര സമയമായിട്ടും അദ്ദേഹം എത്തിയില്ല ..!!
നമസ്കാരം തുടങ്ങി
ഒരുദിവസത്തെ ആരംഭം കുറിച്ചുകൊണ്ട് ഏക ദൈവത്തിനു മുന്നില്‍ ജനങ്ങള്‍ സാഷ്ടാംഗം  വീണു
നമസ്കാരത്തിനു വിട ചൊല്ലിയ ശേഷം ആളുകള്‍ കുഞ്ഞൂട്ടിക്കയുടെ  കുടിലിനു നേരെ നടന്നു
ഓല കൊണ്ട് തീര്‍ത്തവാതില്‍ തള്ളിയപ്പോള്‍ അകത്തേക്ക് തുറന്നു
നേരിയ ഇരുള്‍ മുറിയാകെ വ്യാപിച്ചു കിടക്കുന്നു
ആരോ വിളക്ക്  കൊളുത്തി
മുറിയിലെ കട്ടിലില്‍ കുഞ്ഞൂട്ടിക്ക മലര്‍ന്നു കിടപ്പുണ്ട്
കനം കുറഞ്ഞ പുതപ്പ് പുതച്ചിട്ടുണ്ട്
സുഖ നിദ്രയിലെ ഏതോ സ്വപ്നത്തിലെന്നപോല്‍ പുഞ്ചിരിച്ച മുഖം
"കുഞ്ഞൂട്ടിക്കാ "
തികഞ്ഞ നിശബ്ദദയെ ഭേദിച്ച് മൊല്ലാക്ക പതിയെ വിളിച്ചു
ഓരോ വിളിക്കും കനം  കൂടിവന്നു
പ്രകൃതിയില്‍ പ്രകമ്പനം കൊള്ളുന്ന പോലെ
കുഞ്ഞൂട്ടിക്കയുടെ ശരീരം നിശ്ചലമായിരുന്നു !!

നാടുമുഴുവന്‍ പള്ളിയങ്കണത്തിലേക്കൊഴുകി
നാടിന്‍റെ  തോഴന്‍ യാത്രപറഞ്ഞു പോയിരിക്കുന്നു
ഇനി കിഞ്ഞൂട്ടിക്ക ഇല്ല
അദ്ദേഹത്തിന്‍റെ സ്വരം ഇനി പള്ളി മിനാരങ്ങളില്‍  മുഴങ്ങില്ല
 പുലര്‍കാല പ്രകൃതിക്ക് മൂകതയായിരുന്നു
വര്‍ഷ കാലത്തിന്‍റെ  ഇരുളിമ പടര്‍ന്ന മൂകത
നിമിഷങ്ങള്‍ കഴിയുംതോറും സൂര്യ വെളിച്ചം തിളങ്ങിവന്നു
പള്ളി പരിസരം  നിറഞ്ഞൊഴുകി
ഉച്ചയോടെ മൃതദേഹം ഖബറടക്കി അപ്പോഴും സൂര്യന്‍ ജ്വലിച്ച് നിന്നു ..
അന്തരീക്ഷത്തില്‍ വീണ്ടും ബാങ്കിന്‍റെ  വിളിയൊച്ച ഉയര്‍ന്നു തുടങ്ങി
കുഞ്ഞൂട്ടിക്കയുടെ സാനിദ്യമില്ലാതെ  ആ ദിവസം കൊഴിഞ്ഞുവീണു
 പിറ്റേ ദിവസത്തെ പുലരിക്കു ശാന്തതയല്ല
അന്ന് മഴ പെയ്യുകയായിരുന്നു ,,,,
കോരിച്ചൊരിയുന്ന മഴ ... ദുഖം കടിച്ചമര്‍ത്താനാവാതെ പ്രകൃതി വാവിട്ടു കരഞ്ഞു
കുഞ്ഞൂട്ടിക്കയുടെ കുടില്‍ ആ പള്ളിയോട് ചേര്‍ന്ന് അനാഥമായിക്കിടന്നു
ദിനരാത്രങ്ങളുടെ യാത്ര പറച്ചിലുകള്‍കിടയില്‍ കുഞ്ഞൂട്ടിക്ക ഒരോര്‍മ മാത്രമായി ..!!
പെയ്യാന്‍ മറന്ന ഒരു മഴയുടെ നേര്‍ത്ത ഓര്‍മ .....,,,,,

Monday, December 16, 2013

മഴയുടെ കൂട്ടുകാരി

ഏറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റെഷൻ
പകലിനെ നേർത്ത ഇരുൾ കമ്പളം മൂടിത്തുടങ്ങിയിരുന്നു മഴ നേർത്തു പെയ്യുന്നുണ്ട്
ഏതു നിമിഷവും കോരിച്ചൊരിയുന്ന ഒരു മഴയുണ്ടാകും
ട്രെയിൻ വന്നു നിന്നപ്പോൾ ജനറൽ കമ്പാർട്ടു മെന്റിന് നേരെ ഓടി
വലിയ തിരക്കൊന്നുമില്ല   ആളൊഴിഞ്ഞ ബർത്തിൽ സ്ഥാനം പിടിച്ചു .........
വണ്ടി ചലിച്ചു തുടങ്ങും മുൻപേ മൂന്നു കോളേജു കുട്ടികൾ വന്നിരുന്നു
"ഹോ നാശം പിടിച്ച  മഴ  "
മഴയെ പ്രാകിക്കൊണ്ട് അവർ സീറ്റിലേക്ക് ചാഞ്ഞിരുന്നു
ഒരുപാട് നേരം അവർ മഴക്കെതിരെ യുള്ള രോഷ പ്രകടനം തുടർന്നു
കാര്യമന്വേഷിച്ചപ്പോൾ അവർ പറഞ്ഞു
"മച്ചാ ഇന്നൊരു ക്രിക്കറ്റ് മാച്ചുണ്ടായിരുന്നു ക്ലാസ്സ് കട്ട് ചെയ്തു പോന്നതാ ഈ മഴ അതും തൊലച്ചു  കളി നടന്നില്ല " വാക്കുകളിൽ അരിശം നിറഞ്ഞു നില്കുന്നുണ്ട്
ഞാൻ വെറുതെ മഴയിലേക്ക് കണ്ണയച്ചു
ആകാശത്തു നിന്ന് തൂവെള്ള പൂക്കളായി മഴ ചാഞ്ഞു പെയ്യുന്നുണ്ട്
അങ്കമാലി എത്തിയപ്പോൾ ആളുകളുടെ എണ്ണം  കൂടി
കൂട്ടത്തിൽ ഒരു ഫാമിലിയും
അവർക്കൊപ്പം അഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും
അവൾ ചിണുങ്ങി കൊണ്ടിരുന്നു
"എന്താമ്മേ മഴ പെയ്യാതെ .......
അമ്മയല്ലേ പറഞ്ഞത് വലിയ  മഴ പെയ്യൂന്ന്"
"ഇപ്പൊ പെയ്യും " ആ സ്ത്രീ അവളെ സമാധാനിപ്പിക്കുന്നുണ്ട്
കുറച്ചു നേരം അവൾ നിശബ്ദമായി  പുറത്തേക്ക്  നോക്കിയിരുന്നു
ട്രെയിൻ കാതടിപ്പിക്കുന്ന ശബ്ദത്തിൽ ഓടിക്കൊണ്ടിരുന്നു
എവിടെ നിന്നോ പഴയൊരു ഹിന്ദി ഗാനം ഒഴുകി വരുന്നുണ്ടായിരുന്നു
ഒപ്പം കല്ലുകൾ തമ്മിൽ കൂട്ടി താളമിട്ടുള്ള അകമ്പടിയും
ചില നിമിഷങ്ങൾക്കകം ഒരു പയ്യൻ ശ്രുതി മധുരമായി  പാടിക്കൊണ്ട് നടന്നു വന്നു
വണ്ടിയുടെ ചലനത്തിനും  പാടിന്റെ താളത്തിനുമൊപ്പം ഇരുന്ന്‌ ആളുകൾ ആസ്വദിക്കുന്നു  എല്ലാവരുടെയും കണ്ണുകൾ അവനിലേക്കാണ്
ഒപ്പം ആ പെണ്‍കുട്ടിയും അവളുടെ മുഖത്തു എന്തൊക്കെയോ ഭാവങ്ങൾ
പാട്ട് കഴിഞ്ഞു കൂലി  എന്ന പോൽ ആളുകൾക്ക് നേരെ അവൻ കൈനീട്ടി
കയ്യിൽ വീഴുന്ന ചില്ലറത്തുട്ടുകൾ എടുത്തു പോക്കറ്റിലിട്ടു ഭാവഭേദം കൂടാതെ അവൻ നടന്നു നീങ്ങി
മഴ ഇപ്പൊ പെയ്യ്വോ അമ്മെ " അവൾ പിന്നയും ചിണുങ്ങിത്തുടങ്ങി ഒപ്പം അമ്മയുടെ കവിളിൽ ചെറുതായി  തല്ലിക്കൊണ്ട് ചോദ്യം ആവർത്തിക്കുന്നു
അമ്മ പക്ഷെ അവളെ ചേർത്തു പിടിച്ച്  ഇരുന്നു മറുപടി ഒന്നും പറയാതെ
കുറച്ചു നേരം അവൾ നിശബ്ദയായിരുന്നു പുറത്തെ കാഴ്ച്ചയിൽ മിഴി നട്ട്
 പച്ചത്തിരുത്തുകൾ പിറകോട്ടു ചലിക്കുന്നതും നോക്കി
മൂടികെട്ടിയ ആകാശം വിതുമ്പി നിൽക്കും പോലെ
ഞാൻ അവളെ തന്നെ ശ്രദ്ധിച്ചിരുന്നു മനോഹരമായി വെട്ടി ഒതുക്കിയ മുടി നെറ്റിയിൽ നക്ഷത്രപൊട്ട് മിഡിയും ടോപ്പും ധരിച്ച കൊച്ചു മാലാഖ !!
ഞാൻ അവളെ കൈ കാട്ടി  വിളിച്ചു
വരില്ലാന്ന് തലയാട്ടി
 കയ്യിലിരുന്ന ഒരു ചോക്ക്ലേറ്റ് എടുത്തു നീട്ടി
വേണ്ടാ " അവൾ പറഞ്ഞു
അതെന്തേ " ഞാൻ ചോദിച്ചു
"ആരുടെ കയ്യീന്നും  ചോക്ക്ലേറ്റ് വാങ്ങണ്ടാന്ന് അമ്മ പറഞ്ഞിട്ടുണ്ടല്ലോ"  അവൾ പറഞ്ഞിട്ട് ഉറപ്പിക്കാനെന്നോണം അമ്മയെ നോക്കി
 'ല്ലേ അമ്മെ " ആ സ്ത്രീ കുഞ്ഞിന്റെ മറുപടി  കേട്ട് ചിരിയടക്കി ഇരുന്നു
തൊട്ടടുത്ത നിമിഷം പുറത്തു മഴയ്ക്ക്‌ ശക്തി കൂടി
കാറ്റിനൊപ്പം മഴ തിമർത്തു പെയ്തു
ആ കൊച്ചു അമ്മയുടെ മടിയിൽ നിന്ന് ചാടി എഴുന്നേറ്റു
ജാലകത്തിനരികിൽ വന്നു മഴയെ ചില നിമിഷങ്ങൾ നോക്കി നിന്നു
കണ്ണുകളിൽ നിറയുന്ന വിസ്മയം
ഇടക്ക് ചിതറുന്ന മിന്നലിന്റെ വെളിച്ചം മഴയുടെയും ഇടിയുടെയും ആരവങ്ങൾക്കൊപ്പം  ട്രെയിനിന്റെ ശബ്ദവും
അവൾ മനോഹരമായ പുറം കാഴ്ചയിൽ മതി മറന്നപോലെ നിന്നു
അവൾ തിരിഞ്ഞു അമ്മയെ നോക്കി
 'അമ്മെ ദേ മഴ പെയ്യന്നു
പിന്നെ കൈകൊട്ടിക്കൊണ്ട് തുള്ളിച്ചാടി
എല്ലാവരെയും വിളിച്ചു കാണിക്കുന്നു
മഴ പെയ്യുന്നു നോക്ക് ......
അവൾ ഞങ്ങൾക്കിടയിൽ  അങ്ങോട്ടുമിങ്ങോട്ടും ചാടുകയും ഓടുകയും ചെയ്യുന്നു
പുറത്തെ മഴയുടെ നൃത്ത സംഗീതത്തിനൊപ്പം അവളുടെ ആഘോഷവും സന്തോഷിപ്പിക്കുന്നതയിരുന്നു
അവളുടെ കളിചിരികൾ മഴയുടെ താളത്തിനൊപ്പം ഉയർന്നു കൊണ്ടിരുന്നു പരിസരം മറന്നപോലെ !!!
അവളുടെ മാതാപിതാക്കൾ മന്ദഹാസത്തോടെ ഇരിക്കുന്നു അവളെത്തന്നെ  ഉറ്റുനോക്കി
പക്ഷെ ആ പയ്യൻമാർ ഇഷ്ടപ്പെടാത്ത മട്ടിലായിരുന്നു
കുഞ്ഞിന്റെ കളി കുറെ നേരം നോക്കി നിന്ന ഒരുവൻ കുട്ടിയുടെ അച്ഛനെ നോക്കി പറഞ്ഞു
"ഈ കുട്ടിയെന്താ ഇങ്ങനെ ബഹളം വേക്കണെ ഒന്നടങ്ങിയിരുന്നൂടെ
മഴ കാണാത്ത പോൽ "
അദ്ദേഹത്തിന്റെ മുഖം വല്ലാതെയായി
എനിക്കും എന്തോ പോലെ തോന്നി
എന്നിട്ടും പക്ഷെ അയാൾ കുഞ്ഞിനെ തടഞ്ഞില്ല
അവൾ അവളുടെ  ആഘോഷം  തുടരുന്നുണ്ടായിരുന്നു
എല്ലാവരെയും ഒന്ന് നോകിയിട്ടു അദ്ദേഹം പറഞ്ഞു
സോറി ബുദ്ധിമുട്ടുന്നുണ്ട് എന്നെനിക്കറിയാം അവൾ മഴ കണ്ടോട്ടെ ആസ്വദിചോട്ടെ
അയാൾ ഒന്ന് നിർത്തി ഭാര്യയെ നോക്കി
പിന്നെ മെല്ലെ പറഞ്ഞു
"അവൾ ആദ്യായിട്ടാ മഴ കാണുന്നെ "
പ്രകൃതിയെ നടുക്കിക്കൊണ്ട് പുറത്തൊരു ഇടിനാദം കേട്ടു അവൾ ഓടി വന്നു അച്ഛന്റെ മടിയിൽ വീണു
ഞാനടക്കം എല്ലാവരും നിശബ്ദരായി
അയാൾ കുഞ്ഞിറെ മുടിയിൽ തലോടിക്കൊണ്ട് തുടർന്നു
എന്റെ മോൾക്ക്‌  കാഴ്ച ശക്തി ഉണ്ടായിരുന്നില്ല
ആരും ശബ്ദിച്ചില്ല പുറത്ത് മഴയുടെ നാദം കാതിൽ നിന്നും അകന്നപോലെ
അയാൾ തുടർന്നു
"കണ്ണ് മാറ്റി വെച്ചതാ അതിന്റെ ഓപറെഷൻ കഴിഞ്ഞു വരുന്ന വഴിയാ  അപ്പൊ ഞാനെങ്ങനെയാ അവളെ തടയുന്നെ സോറി "
എല്ലാവരുടെയും കണ്ണുകൾ ആ കുഞ്ഞിലായിരുന്നു
വിശ്വസിക്കാൻ പ്രയാസം തോന്നി എ കുഞ്ഞിനു കാഴ്ചയില്ലയിരുന്നു എന്ന്
പുറത്തു മഴതൊർന്നിരുന്നില്ല
ജാലക വാതിലിലൂടെ ഈറൻ കാറ്റ് വന്നടിച്ചു കൊണ്ടിരുന്നു
ഞാൻ അറിയുകയായിരുന്നു മഴയുടെ ഭംഗി ഓരോ മഴയ്ക്കൊപ്പം അവൾ മനസ്സിൽ നിറഞ്ഞു നിൽകുന്നു ആ മഴയുടെ കൂട്ടുകാരി

Saturday, December 14, 2013

വിനാശം

കാണുവാനൊക്കുമോ ഒഴുകുമീ പുഴയും
തഴുകിയെത്തുമാ ഈറൻ കാറ്റും
വയൽ പാട്ടു ചാർത്തും
നെൽകതിരിൻ സീൽകാരങ്ങളും.....
കിളിക്കൊന്ജലും..........
തണലേകും മരങ്ങളും .!!
തുണയേകും  മലകളും
അസ്തമിക്കുന്നോരോ മണ്ണിൻ നിഴലുകൾ
പ്രകൃതി തൻ സുകൃതങ്ങളും
ഓർമയിൽ മറഞ്ഞിടുന്നു നീർ തെളിയും വേരുകൾ
ഒക്കെയും മാറിടും വിപത്തായി നമുക്ക് മുന്നിൽ
മാറില്ലൊരിക്കലും മനുഷ്യാ നിന്റെ
ആർത്തിയും......... മോഹവും ...
നേട്ടങ്ങളൊക്കെയും .വിനാശമേകും.... ഓർക്കുക !!
...........................                        ........,,,,,,,,,,,,,,അസീസ്‌ ഈസ ,,,,,,,,........

Thursday, December 12, 2013

എന്‍റെ യാത്രയില്‍ നിന്ന്.(repost)



     നിശീഥിനിയെ കീറിമുറിച്ചുകൊണ്ട് മംഗള എക്സ്പ്രസ്സ്‌ ഓടിക്കൊണ്ടിരുന്നു, ജനറല്‍ കമ്പാര്‍ട്ട്മെന്‍റ് സിംഹഭാഗവും യാത്രക്കാരാല്‍ നിറഞ്ഞിരിക്കുന്നു ചെറിയ താളത്തോടെ  എല്ലാവരും മൂകമായി ഇരിപ്പുണ്ട് ചിലര്‍ ഇടയ്ക്കിടെ കണ്ണുചിമ്മി ആടുന്നു നിദ്ര വന്നു എത്തി നോക്കുന്നപോലെ
     രാവിന്‍റെ എത്രാമത്തെ യാമ മാണിതെന്നു പുറത്തേക്ക് നോക്കിയപ്പോള്‍ വെറുതെ മനസ്സ് ചോദിച്ചു അറിയില്ലല്ലോ മറുപടി പറയാന്‍ ,അല്ലെങ്കില്‍ എത്ര യാമങ്ങളുണ്ടാവാം രാത്രിക്ക് ,അര്‍ദ്ധ ചന്ദ്രന്‍റെ നേരിയ വെളിച്ചം അകലെ മലമടക്കുകളില്‍ തട്ടുന്നുണ്ട് ചെറിയ കാറ്റില്‍ അവിടുത്തെ മരങ്ങള്‍ ഇളകിയാടുന്നു  കയ്യിലിരുന്ന പുസ്തകത്തിലേക്ക് പിന്നെയും കണ്ണ് നട്ടു, വായിച്ചു ബോറടിച്ചതു കൊണ്ടാവണം നിദ്രാദേവി പതിയെ എന്നെയും പൊതിഞ്ഞു .
       കമ്പാര്‍ട്ട് മെന്‍റ്  ആകെ ബഹളം കേട്ടാണ് ഞാന്‍ ഉണര്‍ന്നത് ആളുകള്‍ ഇറങ്ങിയും കയറിയും ഒച്ചയുണ്ടാവുന്നു പുറത്തേക് നോക്കിയപ്പോള്‍ ഇരുട്ടല്ലാതെ ഒന്നും കണ്ടില്ല  നിലാവ് മാഞ്ഞു പോയിരുന്നു .   എന്‍റെ മുമ്പിലത്തെ സീറ്റില്‍ ഒരു സ്ത്രീ വന്നിരുന്നു എനിക്കഭിമുഖമായി സാരിയാണ് വേഷം, തൊട്ടടുത്ത്‌ വടിയും ഊന്നിപ്പിടിച്ചു നഗ്നപാഥരായി രണ്ടു ബുദ്ധ സന്യാസികളും  പറ്റെ വെട്ടിയ തലമുടി  കണ്ണില്‍ താത്വിക ഭാവം ചുണ്ടില്‍ നേരിയ പുഞ്ചിരി . കയറിവന്നപാടെ  ആസ്ത്രീ  സീറ്റില്‍ ചാരിയിരുന്നു  തല പിറകില്‍ കായ്ച്ചു കണ്ണടച്ചു എന്തോ ക്ഷീണം പോലെ.   കുറച്ചു കഴിഞ്ഞു  എന്നെ നോക്കി  ഞാനൊന്നു പുഞ്ചിരിച്ചു  അവര്‍ തിരിച്ചും  അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് മുഖത്ത് താടിരോമങ്ങള്‍ പോലെ !!!!!!   ഉണ്ടാവാം  ഞാന്‍ ഒത്തിരി പേരെ കണ്ടിട്ടുണ്ട്. മീശയുള്ള സ്ത്രീകള്‍ അതുപോലെയാവാം
ഞാന്‍ വെറുതെ ഇരുട്ടിലേക്ക് നോക്കിയിരുന്നു ഒന്നും കാണാന്‍ വയ്യ  എങ്കിലും അങ്ങനെ നോക്കിയിരിക്കാന്‍ നല്ല രസം തോന്നി
കാപ്പിയുമായി വന്ന ഒരാളില്‍നിന്ന് ഞാന്‍ ഒരുകാപ്പി വാങ്ങി അപ്പോള്‍ അസ്ത്രീ പറഞ്ഞു
 ഒരെണ്ണം എനിക്കും വാങ്ങിതാ കുഞ്ഞേ "     ശബ്ദം കേട്ട് ഞാനൊന്നു പകച്ചു  അതിനു കാരണം രണ്ടാണ്  ആണിന്‍റെ ശബ്ദം!!!!!!  പിന്നെ പച്ച മലയാളവും!!!!!!     ഞാന്‍ യാന്ദ്രികമായികാപ്പിവാങ്ങിക്കൊടുത്തു  അവര്‍ അത് മൊത്തിക്കുടിക്കുന്നത്  ഞാന്‍  നോക്കിയിരുന്നു   തടിച്ചിരുണ്ട ശരീരപ്രകൃതം തലയില്‍ കനകാംബരപ്പൂവ് ചൂടിയിട്ടുണ്ട്  കാപ്പി കുടിച്ചു കപ്പ്  ജാലകത്തിലൂടെ  പുറത്തേക്ക് എറിഞ്ഞു
ഇതെന്താ ഇങ്ങനെ" എനിക്ക് ഭയം തോന്നി ഞാന്‍ കണ്ണടച്ചു ശ്വാസം നേര്‍ത്തു വലിച്ചു
കുഞ്ഞെങ്ങോട്ടാ???? " ചോദ്യം കേട്ട് ഞാന്‍ കണ്ണ് തുറന്നു മറുപടിക്ക് ഒന്ന് വിക്കി  "ബോംബെക്ക്"  അവിടെയാണോ പഠിക്കുന്നെ "
അല്ല ജോലിക്കാണ്"
ഉവ്വോ , എത്ര പഠിച്ചു "
ചോദ്യങ്ങള്‍ ഒന്നൊന്നായി പിറകെ വന്നു അവരോടു മറുപടി പറയുന്നതോടൊപ്പം മാനസികാവസ്ഥയും മാറി ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിന്നു ആദ്യ യാത്രയിലെ പേടി എന്നെ വിട്ടകന്നു  അവരുടെ ശബ്ദം മാത്രം എന്നെ അലോസരപ്പെടുത്തി
പാലക്കാട് ആണ് നാടന്നും താമസം ഹുബ്ലിയിലാനെന്നും ഞാന്‍ മനസ്സിലാക്കി  എങ്ങോട്ട് പോകുന്നു  എന്ന ചോദ്യത്തിന് നേര്‍ത്ത ചിരി മാത്രം മറുപടിയായി തന്നു
കുറച്ചു കഴിഞ്ഞു പറഞ്ഞു
  "ലക്ഷ്യത്തിനു  എന്ത് പ്രസക്തം നമ്മള്‍ എത്തിപ്പെടുന്നതാണ്  അത് ലക്‌ഷ്യം  പാലക്കാട്ടെ ഗ്രാമത്തില്‍ ജനിച്ച എനിക്ക് എന്തൊക്കെ ലക്ഷ്യങ്ങളായിരുന്നു .പഠിച്ചു നല്ലനിലയിലെത്താന്‍ അമ്മാവനെപ്പോലെ ഒരു വക്കീലാവാന്‍ ,പക്ഷെ എന്റെ വളര്‍ച്ച  എന്നെ ഇങ്ങനെയാക്കി"
 ഞാന്‍ തുറിച്ചു നോക്കി മനസ്സിലാകാതെ  അവര്‍ തുടര്‍ന്നു
അമ്മയ്ക്കും അച്ഛനും രണ്ടു മക്കളായിരുന്നു ഒരാണും ഒരു പെണ്ണും മൂത്തതാണ് ഞാന്‍ എന്‍റെ വളര്‍ചക്കൊത്തു ഞാന്‍ ആണല്ല എന്ന് എനിക്ക് തോന്നിത്തുടങ്ങിയിരുന്നു എന്നില്‍ എന്തോ മാനസിക വളര്‍ച്ച പെണ്ണിന്‍റെ എന്നപോലെ ആയിരുന്നു ശരീര വളര്‍ച്ചക്കൊപ്പം  ആസത്യം  അമ്മയും മനസ്സിലാക്കി പിന്നീട് വീട്ടില്‍ എന്നെ ഒരു അത്ഭുത ജീവിയായിട്ടാണ് കണ്ടത് തികച്ചും ഞാന്‍ ഒറ്റപ്പെട്ടു വീട്ടില്‍ പതിയെ പതിയെ സ്കൂള്‍ കുട്ടികള്‍കിടയിലും അദ്യപകര്‍ക്കിടയിലും ഞാന്‍ രു ചര്‍ച്ചാ വിഷയമായി ഓരോരുത്തരും എന്നെ ശ്രദ്ദിക്കാന്‍ തുടങ്ങിയതോടെ സ്കൂള്‍ പഠനം നിര്‍ത്തി ഒന്‍പതില്‍ വെച്ച്   അതെനിക്ക് വലിയ സങ്കടമായിരുന്നു വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഒത്തിരിനാള്‍ നിന്നു ഒരു രാത്രി ഞാന്‍ വീടിന്‍റെ പടിയിറങ്ങി അതിനു മുന്‍പ് അനിയത്തിയെ മാത്രം അവളുടെ
 മുറിവാതില്‍കല്‍ ചെന്നുനിന്നു കണ്ടു ഉറങ്ങിക്കിടന്ന അവളെ നോക്കിയാത്ര പറഞ്ഞിറങ്ങി ഇപ്പൊ വര്ഷം പതിനെട്ടായി  എന്നെ ആരും അന്വേഷിച്ചില്ല അങ്ങനെയുണ്ടാവില്ല കാരണം ഞാന്‍ പറയണ്ടല്ലോ "
അവര്‍ ചെറുതായൊന്നു കണ്ണ് ഒപ്പി
ശരിയാണ് നമ്മുടെ നാട്ടില്‍ രണ്ടു വിഭാഗക്കാരാണ് ആണും പെണ്ണും പ്രകൃതി നിയമം അങ്ങനെയാണല്ലോ ഞാനന്ന് ആദ്യമായാണ്‌ മൂന്നാമൊതൊരു വിഭാകത്തില്‍ പെട്ടയാളെ കാണുന്നത്   ആണയിട്ടു ജനനം പെണ്ണായി വളര്‍ച്ച
എങ്ങനെ ഇതുമായി പൊരുത്തപ്പെടും അല്ലെങ്കില്‍ പൊരുത്തപ്പെടാതിരിക്കും
മഹാഭാരതകഥയില്‍ ശിഖണ്ടി എന്നാ അവതാരത്തെ പറ്റി കേട്ടിട്ടുണ്ട് അത് പോലെ !!!!
  മുംബൈ നഗരത്തിലെത്തി അവര്‍ ഏതോ വഴിക്ക് യാത്രയായി ഞാന്‍ എന്‍റെ വഴിക്കും
   ഇന്നിപ്പോള്‍ ഞാന്‍ കണ്ടു മുട്ടിയ ഒരുപാട് കഥാ പാത്രങ്ങളില്‍ ഒരാളായി ഓര്‍മ്മയില്‍ ജീവിക്കുന്നു അവര്‍ !!!!!!!!!!!!!   
          (ഇന്നിപ്പോള്‍ ഞാന്‍ കാണുന്നുണ്ട് ഫിലിപ്പിന്‍സില്‍ നിന്നുള്ള ഒരു പാട് പേര്‍ കൂടെ വര്‍ക്ക്‌ ചെയ്യുന്ന കൂട്ടത്തില്‍  ശാരീരികമായി അവര്‍ക്കുള്ള മാറ്റങ്ങള്‍  ഭാവങ്ങളില്‍ മാത്രം ദ്രിശ്യമാണ്  പക്ഷെ ഞാന്‍ ആദ്യം കണ്ട ആസ്ത്രീയും ഇവരും തമ്മില്‍ ഒരുപാട് വിത്യാസങ്ങള്‍ തിരിച്ചറിയാം
നടക്കുന്ന താളം സംസാര രീതി ഇതൊക്കെയല്ലാതെ ഇക്കൂട്ടരില്‍ വേറെ മാറ്റങ്ങള്‍ കാണാന്‍  പറ്റില്ല സ്ത്രീ ഹോര്‍മോണിന്റെ അളവ് ഇവരില്‍ കൂടുതല്‍ ഉള്ളതാണ് എന്നും കേട്ടറിവ് ഉണ്ട് എന്നാല്‍ ഇവരെ ശിഖണ്ടി വര്‍ഗതില്പെടുതാമോ അറിയില്ല സ്വവര്‍ഗരതിക്കരെന്നും ഇവരെക്കുറിച്ച് പറയാറുണ്ട് )

Monday, December 2, 2013

ആത്മ ബന്ധങ്ങൾ

മുംബൈയിലെ കസായ്  വാട
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന  ഗല്ലി , ബലിമൃഗങ്ങളുടെ  നിലവിളി മുഴങ്ങുന്ന ഇവിടെ   എപ്പഴോ ആണ് ഞാനും എത്തിപ്പെട്ടത് കൂറ്റൻ മലയുടെ താഴ്വാരമാണ് ക്സായി വാട .
കുർള റെയിൽ വേ സ്റ്റെഷനോട്‌  ചേർന്ന് കിടക്കുന്ന ഈ തെരുവിൽ പലജീവിത വേഷങ്ങൾ കെട്ടിയാടുന്നുണ്ട് 
സായാഹ്നങ്ങളിൽ  ജനങ്ങൾ  നേരിയ റോഡിൽ തടിച്ചു കൂടുന്നത് കാണാം
പഴങ്ങളും പച്ചക്കറികളും  ആടിന്റെയും മാടിന്റെയും മാംസങ്ങൾ കൂടാതെ എണ്ണയിൽ പൊരിച്ചെടുക്കുന്നതും ചുട്ടെടു ക്കുന്നതുമായ ഇറച്ചി വിഭവങ്ങൾ, മുംബൈയുടെ ഇഷ്ട വിഭവമായ പാവ്ബാജി , ഇവയുടെ യൊക്കെ കച്ചവടത്തിരക്ക് അന്തരീക്ഷത്തിൽ നിറയുന്ന ബഹളം പതിവ് കാഴ്ചയാണ് ഒപ്പം അടിപിടികളും കച്ചവടത്തിന് സ്ത്രീകളും കുട്ടികളുമടക്കം കാണാം 
മിക്കപ്പോഴും അവനെ ഞാൻ കണ്ടിട്ടുള്ളത് ആരെങ്കിലുമായി അടികൂടുന്നതാണ് 
ഇരുപതോ മറ്റോ പ്രായമേ കാണൂ അവന് 
എപ്പോഴും എന്തിനാണവൻ വഴക്കിടുന്നത് എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് 
ഒരു ദിവസം കച്ചവടത്തിരക്കുകൾക്കിടയിൽ നിറഞ്ഞു പെയ്ത മഴ 
എല്ലാവരും മഴകൊള്ളാത്തിടം നോക്കി ഓടി  കടത്തിണ്ണയിലും മറ്റുമായി നിന്നു 
ആ സമയത്താണ് അവിടെയൊക്കെ അലഞ്ഞു നടക്കുന്ന ഒരു സ്ത്രീ  മഴയിൽ നനഞ്ഞു കുതിർന്നു വന്ന് . കടകളുടെ മേൽകൂരയിൽ നിന്ന് വീഴുന്ന മഴവെള്ളം കൈനീട്ടി കുടിക്കാൻ തുടങ്ങി  എവിടെ നിന്നോ ആ ചെറുക്കൻ ഓടിവന്ന്  വെള്ളം കുടിച്ചു  കൊണ്ടിരുന്ന അവരുടെ കയ്യിൽ  തട്ടി 
കയ്യിൽ  പിടിച്ചു വലിച്ചുകൊണ്ട് ഞങ്ങളുടെ കടയ്ക്കു മുൻപിലെത്തി  ഒരു കുപ്പി വെള്ളം വാങ്ങി  ആ സ്ത്രീ യെ പിടിച്ച് തിണ്ണയിൽ കയറ്റി നിർത്തി വെള്ളം കയ്യിലോട്ട് ഒഴിച്ച് കൊടുത്തു 
ഒരു നിമിഷം ആ സ്ത്രീ അവന്റെ മുഖത്തേക്ക് നോക്കി  പിന്നെ വെള്ളം കുടിക്കാൻ തുടങ്ങി 
ആ സംഭവത്തിന്റെ ണ്ടു ദിവസത്തിനു ശേഷമാണ് അവിടെ ഒരു അടി നടന്നത് 
ആ പയ്യനും കുറെ പേരും, ആളുകൾ  കൂടി നിന്ന് വീക്ഷിക്കുന്നതിനിടെ 
ആ സ്ത്രീ ഓടിവന്നു ആ ചെറുക്കനെ പൊതിഞ്ഞു പിടിച്ചു  അവർ മറ്റുള്ളവരെ നോക്കി എന്തൊക്കെയോ കുഴഞ്ഞ നാക്ക് കൊണ്ട് പറയുന്നുണ്ട്, അവൻ കുതറിയെങ്കിലും വിട്ടില്ല  അവനെയും വലിച്ചു കൊണ്ട് പോയി 
ജനങ്ങൾ വിസ്മയത്തോടെ അത് നോക്കി നിന്നു 
പിന്നീട് കുറച്ചു ദിവസങ്ങൾക്കു  ശേഷം പുലർച്ചെ മലമുകളിലേക്ക് കയറുന്ന വഴിയിൽ  അവൻ മരിച്ചു കിടക്കുന്ന വാർത്തയാണ് ഞങ്ങളെ  ഉണർത്തിയത് 
കുറെ സമയത്തേക്ക് നടുക്കം വിട്ടു മാറാതെ നിന്നു  എല്ലാവരും , ഞങ്ങൾ അവിടെ എത്തുമ്പോൾ  ജനങ്ങൾ കൂടി നില്പുണ്ട്  നിലവിളിക്കുന്ന 
അവന്റെ അമ്മയെ ആരോ താങ്ങി കൊണ്ട് പോവുന്നത് കണ്ടു  ചുറ്റും ആളുകൾ നിൽകുന്നതിനാൽ ഒന്നും കാണാൻ വയ്യ  ആരുടെയോ കരച്ചിൽ മാത്രം ഉയർ ന്നു  കേൾക്കാം  പതുക്കെ ഇടയിലൂടെ നുഴഞ്ഞു ഞാൻ കണ്ട കാഴ്ച  എന്റെ കണ്മുന്നിൽ ഇപ്പോഴുമുണ്ട് ചോരയിൽ കുളിച്ചുകിടക്കുന്ന അവനരികിൽ ഹൃദയം പൊട്ടിക്കരയുന്ന ആസ്ത്രീ
ജടകെട്ടിയ മുടിയിൽ പിടിച്ചു വലിച്ചു വിലപിച്ചു കൊണ്ടിരിക്കുന്നു ഇടയ്ക്കിടെ കൈകൊണ്ട് തലയിൽ തല്ലിക്കൊണ്ട് കരയുന്നു
കുഴഞ്ഞ ശബ്ദത്തിൽ എന്തൊക്കെയോ പറയുന്നുമുണ്ട്
ആ കാഴ്ചയ്ക്ക് ശക്തിയില്ലാതെ ഞാൻ പിന്തിരിഞ്ഞു .
മൃതുദേഹം ആശുപത്രിയിൽ  നിന്ന് ഏതോ സ്ഥലത്ത് കൊണ്ട് പോയി സംസ്കരിച്ചു
ആ സ്ത്രീ അപ്പോഴും ആ മലയിടുക്കിൽ ഇരുന്നു കരയുന്നുണ്ടായിരുന്നു.
എന്ത് ആത്മ ബന്ധ മായിരിക്കും  അവരുതമ്മിൽ
അവനന്ന് ഒഴിച്ച് കൊടുത്തത് സ്നേഹ മായിരിക്കുമെന്നു തോന്നി എനിക്ക്
പിന്നെയും ആസ്ത്രീ ആ തെരുവിലൂടെ അലഞ്ഞു നടക്കുന്നുണ്ടായിരുന്നു
ആരെയോ തിരയുന്ന പോലെ ...!! എന്തൊക്കെയോ മന്ത്രിച്ചുകൊണ്ട് 

Sunday, November 24, 2013

കുതുബുദ്ധീൻ അൻസാരി ഒരു വിശകലനം

ആരാണ് കുതുബുദ്ധീൻ അൻസാരിയെന്നു ഇന്ത്യാ രാജ്യത്തുള്ള എല്ലാവർക്കുമറിയാം .. അയാളോട് ഗുജറാത്തിൽ ചെയ്ത ക്രൂരതയും വളരെ ചർച്ച ചെയ്ത വിഷയം തന്നെ 
പക്ഷെ  ഈയിടെ കുതുബുദ്ധീൻ അൻസാരി വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു ,,,, എന്തിനു വേണ്ടിയാണെന്നുള്ളതിനു യുക്തമായ മറുപടി ഉണ്ട് താനും " മോഡി വിരോധം "" പക്ഷെ  ചില സംശയങ്ങൾ .. 
അൻസാരി എന്ന ചെറുപ്പക്കാരനെ രാഷ്ട്രീയ ആയുധമാക്കി വരാൻ പോകുന്ന തെരഞ്ഞടുപ്പിനെ അഭിമുഖീകരിക്കുക എന്നുള്ള ഒരു നയമാണോ ,,
അതോ വർഗീയ വാദിയായ  നരേന്ദ്ര മോഡിയോടുള്ള പകയോ ,, ഒരുതരത്തിൽ അല്ലങ്കിൽ മറ്റൊരു തരത്തിൽ അൻസാരിയെ  ഒരു ആയുധമായി കാണുന്നു രാഷ്ട്രീയ ലക്ഷ്യം വെക്കുന്നവർ.
അതിന്റെ പ്രഥമ തുടക്കമായിട്ടു വേണം ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽകുന്ന അൻസാരിയുടെ മുഖം .
കഴിഞ്ഞ ദിവസം കേരളത്തിലും അൻസാരി വരികയുണ്ടായി 
ഗുജറാത്ത് കലാപത്തിന്റെ ഇരയായി ബാക്കിയായത് ഒരു അൻസാരി മാത്രമോ   എത്രയോ പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ക്രൂരമായി 
ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട് അപ്പോൾ അൻസാരി മാത്രമെങ്ങനെ 
ഗുജറത്ത് കലാപത്തിന്റെ ഇരയാവുന്നത് എന്ത് കൊണ്ട് നരോധ്യ പട്യയിലെ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുകയോ അവരെ മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ട് വന്ന് ദുരന്തത്തിന്റെ ബാക്കി എന്ന് വിശേഷിപ്പിക്കുന്നില്ല 
അപ്പോൾ മലാല യുസഫും അൻസാരിയും ഒരു നാണയത്തിന്റെ രണ്ടു വശം എന്ന് വിശേഷിപ്പിക്കേണ്ടി വരും. .
കാരണം ലോകത്തൊരുപാട് കുഞ്ഞുങ്ങൾ പലതരത്തിൽ പീഡിപ്പിക്കപ്പെടുമ്പോൾ മലാല യുസഫ് സായിയെ മാത്രം ജീവൻ രക്ഷിച്ചു വാർത്ത മാധ്യമങ്ങൾ കെട്ടിഗോഷിച്ചു അതൊരു തിരക്കഥയുടെ ബാക്കിപോലെയാണെന്ന് ചിലരെങ്കിലും അടക്കം പറഞ്ഞിരുന്നു 
അത് തന്നെയാണോ അൻസാരിയും അല്ലാതിരിക്കട്ടെ    മാധ്യമം അൻസാരിയുമായുള്ള അഭിമുഖം നടത്തുകയുണ്ടായി 
എൻ ഡി യെ ക്കെതിരെ യുള്ള പ്രചാരണമാണെന്നും കോണ്‍ഗ്രെസ്സ് അടക്കമുള്ള പാർട്ടികളുടെ സെക്കുലർ വേദികളിൽ പങ്കെടുക്കുമെന്നും പറയുന്ന അൻസാരി തനിക്കു ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്നും പറയുന്നു നല്ലത് തന്നെ 
കലാപം കഴിഞ്ഞതിൽ പിന്നെ താൻ സമുദായത്തിൽ ഒറ്റപ്പെട്ടു  എന്നത് എങ്ങനെയെന്നു അദ്ദേഹം പറയുന്നുമില്ല ഒരു സാമുദായിക കലാപത്തിന്റെ ഇര എങ്ങനെയാണ് അതെ സമുദായത്തിൽ ഒറ്റപ്പെടുക മുസ്‌ലീംകൾക്കെതിരെ നടന്ന ആക്രമമാണ് ഗുജറാത്തിൽ അല്ലാതെ ഒരു ഹിന്ദു മുസ്‌ലീം സങ്കട്ടനമല്ല അപ്പോൾ എങ്ങനെയാണ് അൻസാരി അതെ മുസ്ലീംകൾക്കിടയിൽ ഒറ്റപ്പെടുന്നത് വൈരുധ്യങ്ങളാണ് വാക്കുകൾ
ഇന്ത്യയിലെ മുസ്ലീംകൾ മാത്രമല്ല പൊതുവെയുള്ള ജനങ്ങൾ മറ്റു മതസ്ഥരും സമുദായങ്ങളും മോഡിയെ വിമർശിക്കുകയും വെറുക്കുകയും ചെയ്യുന്നവരാണ് 
ഗുജറാത്ത് കലാപം അത്രമേൽ വലിയ മുറിവ് തന്നെയാണ് നമ്മുടെ രാജ്യത്തിന്‌ ഏൽപിച്ചത്‌ 
ചിലർ രാഷ്ട്രീയ പരമായി അതേറ്റടുത്തപ്പോൾ ചിലർ മതപരമായും വ്യക്തി പരമായും ഉൾകൊണ്ടു ഏത് തരത്തിലായാലും കലാപ ദുരന്തം ഒരു അൻസാരിക്ക് മാത്രമല്ല നഷ്ടങ്ങളുണ്ടാക്കിയത് എത്രയോ ജീവിതങ്ങൾക്കാണ് 
അങ്ങനെയെങ്കിൽ അൻസാരി ചെയ്യേണ്ടത് ദുരിത ബാതിതരെ കരകയറ്റാനുള്ള മാർഗമാണ് അല്ലാതെ വെറും മോഡി വിരോധമല്ലല്ലോ 
അദ്ദേഹം നിലനിൽപിനായി കഷ്ട്ടപ്പെടുകയാണെന്നു അറിയാഞ്ഞിട്ടല്ല തനിക്കൊപ്പം മറ്റുള്ളവരെയും ഉൾകൊള്ളുമ്പോഴല്ലേ ഒരു പൊതു പ്രവർത്തകനാവുന്നത് അൻസാരി അങ്ങനെയുള്ള ഒരു പ്രവർത്തനവും ചെയ്യുന്നുമില്ല ആകെ ചെയ്യുന്നത് മോഡിക്കെതിരെയുള്ള പ്രചരണം മാത്രമാണ് 
അടുത്ത പ്രധാന മന്ത്രി സ്ഥനാർത്തിക്കെതിരെയുള്ള പ്രചരണം . 
കൂട്ടത്തിൽ ഗുജറാത്തിലെ സമ്പന്ന വിഭാഗത്തിൽ പെട്ട ഷിയാ ബോറോകളുടെ മക്കൾ കാന്തപുരം മുസ്ലിയാരുടെ സ്കൂളിലാണ് പഠിക്കുന്നതെന്നു അൻസാരി കണ്ടുപിടിച്ചു അഞ്ചു സ്കൂളുകൾ അദ്ദേഹത്തിനുണ്ടെന്നും അൻസാരി "മാധ്യമ " ത്തിനോട് പറഞ്ഞുവത്രേ ശരിയായിരിക്കാം അതൊരു തെറ്റാണോ 
ബോറോകളുമായി ബിസ്നുസ് ഒന്നുമല്ല ചെയ്യുന്നത് കുട്ടികൾക്ക് വിദ്യാഭ്യാസമാണ്  നൽകുന്നത്.. ബോറോകൾ മോഡിയുടെ ആൾക്കാരായത് കൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസം നിരസിക്കണമെന്നു പറയാനൊക്കുമോ ..
   മോഡി വിരോധമല്ല പീഡിതരെ സഹായിക്കുന്നതിലൂടെയാണ് ഒരു ജിഹാദിന് രൂപം കൊടുക്കേണ്ടത് അത് മോഡിക്കെതിരെയുള്ള പ്രചാരണമാവും 
ഗുജറാത്ത് കലാപത്തിന്റെ ഇരക്ക് ചെയ്യാൻ ഏറ്റവും അഭികാമ്യവും അത് തന്നെ 

Thursday, November 7, 2013

മഴ മേഘം പോലെ !!!

കർണാടകയിലെ ""കല്ലുണ്ടി'"
 സൂര്യൻ ചുവപ്പ് രാശി പടർത്തി പടിഞ്ഞാറ് ചാഞ്ഞു തുടങ്ങിയ നേരത്താണ് ഞാൻ ആ ബസ്റ്റാന്റിലെക്ക്  കയറിച്ചെന്നത്‌ ..
 ഏകദേശം  കടകളും അടച്ചു കഴിഞ്ഞിരുന്നു
ഒന്ന് രണ്ടു ബസ്സുകളും കുറച്ചാളുകളും പിന്നെ രണ്ടു കടകളും മാത്രം .......
മങ്ങി നിൽകുന്ന  തെരുവ് വിളക്ക്
മൂകമായ ഒരന്തരീക്ഷം ,,,,,,
മഴ നേർത്തു പെയ്തു തുടങ്ങുന്നു
ഈറൻ കാറ്റ്  വന്നു തഴുകുമ്പോൾ ശരീരത്തിൽ തണുപ്പ് തോന്നി
പതിനഞ്ചു മിനുട്ട് ഇനിയുമുണ്ട് എനിക്കുള്ള ബസ്സിനു ..
ഒരു ചായ വാങ്ങി പതിയെ കുടിച്ചു കൊണ്ട് നിന്നു....
തൊപ്പി കക്ഷത്തിൽ വെച്ച് ലാത്തി കൊണ്ട് വെറുതെ വീശി ഒരു പോലീസുകാരൻ നടന്നുപോയി ,,,
നിമിഷം തോറും തണുപ്പിന്റെ അംശം കൂടിവന്നു
പെട്ടന്ന് ഒരു നിലവിളി പോലെ തോന്നി ഒന്ന് ഞെട്ടി എല്ലാവരും
ചില നിമിഷങ്ങൾ നിശബ്ദമായി നിന്നു
പിന്നെയും നിലവിളി .....
ഒരു സ്ത്രീയുടെ
എല്ലാവരും അങ്ങോട്ട്‌ പാഞ്ഞു ..
ഞാനൊന്നു സംശയിച്ചു നിന്നു പിന്നെ അങ്ങോട്ട്‌ നടന്നു
''ടോയിലെറ്റ്‌ '' എന്നെഴുതി വെച്ച മങ്ങിയ ബോർഡ്
അതിലൂടെ ആളുകൾ കയറിപ്പോയി കൂടെ ഞാനും   ,, മൂത്രപ്പുരയുടെ വരാന്തയിൽ ഒരു സ്ത്രീ കിടന്നു പിടയുന്നു ..വിസർജന സ്ഥലത്തെ  രൂക്ഷമായ ഗന്ധം അവിടമാകെ നിറഞ്ഞു നില്കുന്നു
കൂടിനിന്നവർ പരസ്പരം നോക്കി
അടുത്തു ശ്രദ്ധിച്ചപ്പോൾ മനസ്സിലായി ആ പെണ്ണ് ഗർഭിണിയാണ്..
ആ പിടച്ചിൽ എന്നെ അസ്വസ്തമാക്കിയപ്പോൾ പിന്തിരിഞ്ഞു
നേരത്തെ കണ്ട പോലീസുകാരൻ ഓടിവരുന്നത്‌ കണ്ടു
ഒപ്പം ചായക്കടക്കാരനും ...
അയാള് തിരിച്ചു വന്നപ്പോൾ ഞാൻ തിരക്കി ..
ഏതാ ആസ്ത്രീ .....
അത് ഇവിടെയൊക്കെ ഉള്ളതാ ,,തലയ്ക്കു സുഖമില്ലാത്തത്‌ ....അവിടെക്കിടന്നു പെറ്റൊളും
അയാള് ഒന്നും സംഭവിക്കാത്തതുപോലെ നടന്നു പോയി
ആ പോലീസുകാരൻ എന്റെ നേരെ വന്നു ......
കായ്യിൽ ഫോണുണ്ടോ ഒന്ന് സ്റ്റെഷൻ വരെ വിളിക്കാനാ
ഞാൻ ഫോണ്‍  കൊടുത്തു
അയാള് ഫോണ്‍ ചെയ്തു തിരിച്ചു തന്നു
എനിക്കുള്ള ബസ്സ്‌ വന്നു നിന്നെങ്കിലും കയറാൻ തോന്നിയില്ല
കണ്ടക്ടറോട് തിരക്കി
എപ്പോൾ പോകും ??
 ഇരുപതു മിനിട്ട്
വല്ലാതോരാശ്വാസം  തോന്നി
കുറച്ചുകഴിഞ്ഞപ്പോൾ ഒരു  പോലീസുകാരി ഓടിവന്നു
അപ്പോഴും ആസ്ത്രീ നിലവിളിച്ചു കൊണ്ടിരുന്നു
കൂടി നിന്നവരോട് മാറിപ്പോയ്‌കൊള്ളാൻ  അവർ ആവശ്യപ്പെട്ടു
എല്ലാവരും തിരിഞ്ഞു നടന്നു
മഴയുടെ നേർത്ത മൂളൽ പ്രകൃതിയിൽ നിറഞ്ഞു നിൽകുന്നു
കാടിനെ തഴുകി വരുന്ന കാറ്റിനു നല്ല കുളിര്
ഇടയ്ക്കിടെ ചെറുതായി ഇടിവെട്ടിക്കൊണ്ടിരുന്നു
പിന്തിരിഞ്ഞു നടക്കാൻ ഭാവിച്ച എന്റെ കാതിലേക്ക് ഒരു കുഞ്ഞിന്റെ കരച്ചിൽ ഓടിയെത്തി   എനിക്കെന്തിനൊ ഒരാശ്വാസം പോലെ
ഞാൻ വെറുതെ ഒന്ന് ചിരിച്ചു ..
ഭൂമിയുടെ മടിത്തട്ടിലേക്ക് ഒരു ജന്മം കൂടി പിറവികൊണ്ടു
ഒരു സിഗരറ്റ് പുകച്ചു നൂൽമാലപോലെ പെയ്യുന്ന മഴയിലേക്ക്‌ മിഴിയയച്ചു നിന്നു ഞാൻ
 ആ പോലീസുകാരൻഎന്റെയടുത്ത്  വന്നു നിന്നു
'ഒരു ജന്മം ഭൂമിയെ തൊടുമ്പോ വേറൊരു ജന്മം ആകാശത്തിലേക്ക് പോവും '
അയാള് എന്നെനോക്കി പറഞ്ഞു ഞാൻ മനസ്സിലാവാതെ മുഖത്തേക്ക് നോക്കി
ആ ഭ്രാന്തി പ്രസവിച്ചു പെണ്‍കുഞ്ഞ് !!
വർഷങ്ങളായി ഈ തെരുവിൽ അവൾ അലഞ്ഞു നടക്കുന്നു
ഏതോ ഒരുത്തൻ സമ്മാനിച്ചതാ അവൾക്കു ആ നിറവയർ !!
മനുഷ്യൻ മൃഗത്തേക്കാൾ തരാം താണുപോയി ..
ഞാൻ വെറുതെ കേട്ടിരുന്നു
ആ പെണ്ണിന് ഇപ്പൊ ജീവനില്ല
ആ കരയുന്ന കുഞ്ഞിനു അറിയില്ലല്ലോ ജനിച്ചു വീണത്‌ തെരുവിലെക്കാണെന്ന്
 ശ്വാസം നിലച്ച പോലെ തോന്നി
പൊടുന്നനെ മഴയ്ക്ക്‌ ശക്തികൂടി
മഴയുടെ ആരവമുണ്ടയിട്ടും കാതുകളിൽ ആ കുഞ്ഞിന്റെ കരച്ചിൽ മാത്രം
കണ്ണിൽ തൊട്ടു മുൻപ്കണ്ട  പെണ്ണിന്റെ പിടച്ചിൽ !!
ഞാൻ പോലീസുകാരനെ നോക്കി
അയാള് മഴയിലേക്ക് മിഴിനട്ടിരിക്കുന്നു
ബസ് പോകാൻ തയാറായപ്പോൾ ..ഞാൻ ചെന്ന് കയറി
ഇരുന്നു ... ഞാൻ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി ആ പോലീസുകാരൻ അവിടെ തന്നെ നില്പുണ്ട്
ആ കുഞ്ഞിന്റെ കരച്ചിൽ അവിടെ മുഴങ്ങുന്നുണ്ടാവണം
ബസ് ചലിച്ചു തുടങ്ങുമ്പോൾ നെഞ്ചിൽ ഒരു വേദന തളം  കെട്ടി നിന്നു
എന്തിനെന്നറിയാതെ .
ഒരു മരണത്തിനു  സാക്ഷിയായത് കൊണ്ടാണോ അതോ ഒരു ജന്മത്തിനു സാക്ഷിയായത് കൊണ്ടോ ???
അറിയില്ല ...............!!!

Tuesday, November 5, 2013

നഷ്ടബോധം ....

സ്വപ്‌നങ്ങൾ ചിതലരിച്ചു തുടങ്ങിയിരിക്കുന്നു
ഉരുകിയൊലിക്കുന്ന ഒരു മെഴുകുതിരി
കണക്കെയാണിന്നു ജീവിതം
ചുറ്റിലും പ്രകാശമുണ്ടെങ്കിലും
പ്രവാസമെന്ന കൂരിരുട്ടിൽ ഞാനിന്നും തപ്പിത്തടയുന്നു
എന്തിനെന്നറിയാതെ ,,,,,,,
ഋതു ഭേദങ്ങൾ മണ്ണിൽ അലിഞ്ഞു ചേരുന്നത്
എന്റെ ആയുസിന്റെ പുസ്തകത്തിലെ
ഓരോ താളും കീറിയെറിഞ്ഞു കൊണ്ടാണ്
മോഹഭംഗമല്ല നഷ്ടബോധം ....
മഴയും മഞ്ഞും പുഴകടന്നെത്തുന്ന ഈറൻ കാറ്റും
കർക്കിടകവും തുലാവർഷവും
ഇടവഴികളും കുളക്കടവുകളും
പോക്കുവെയിലും തൊടികളും .....
ഗൃഹാതുരത്വത്തിന്റെ ഒരോർമ്മ

Thursday, October 10, 2013

എന്റെ മോഹങ്ങൾ

എന്റെ മോഹങ്ങൾക് അതിരില്ലന്നറിയാം,,,,,
എങ്കിലും എനിക്കുണ്ടൊത്തിരി മോഹങ്ങൾ......
പറന്നു കളിക്കാൻ ശുദ്ധ വായു വേണം
കൂട് കൂട്ടാൻ ഒരു മരം വേണം ,,,,
കൂടിനു മോടികൂട്ടാൻ പുൽകൊടിയും വേണം 
പാടി രസിക്കാൻ പൂന്തോപ്പു വേണം
തേനൂറുന്ന പൂക്കളും വേണം
കൊത്തി തിന്നുവാൻ പഴങ്ങൾ വേണം
മൂകമായി മൂളുന്ന നെൽകതിരും വേണം
കുളിരേറ്റുറങ്ങാൻ മഞ്ഞു വേണം
ഒഴുകുന്ന വെള്ളത്തിൽ ഊളിയിട്ടിറങ്ങാൻ
പുഴ വേണം
നേർത്തു പെയ്യുന്ന മഴയും വേണം
ഒരു കിളിയായി ഈ മണ്ണിൽ ഇനിയും ജനിക്കണം
അതിനു മണ്ണു വേണം

Friday, October 4, 2013

മൂകമീ ,,,,,ലോകം

എന്റെ കാഴ്ചകൾ മങ്ങിത്തുടങ്ങിയിരിക്കുന്നു ,,,,
എന്റെ കേൾവി കൊട്ടിയടച്ചു
ഞാനിന്നു മൌനനാണ് ,,,,,,,,,,,,,,,
എന്റെ ഹൃദയം സ്പന്ദിക്കുന്നില്ല
എന്റെ ശരീരം നിശ്ചലം
എന്റെ ആത്മാവ് മയങ്ങിക്കിടക്കുന്നു
എനിക്ക്  ചുറ്റും കൂരിരുൾ
ഈ ഇരുളിൽ നിറയുന്നുണ്ട്
സമരമുഖം കണക്കെ ,,,,,,,,,,
അമ്മയുടെ തേങ്ങൽ
അനിയത്തിയുടെ നിലവിളി
ഭാര്യയുടെ അടക്കിയ കരച്ചിൽ
കാമക്കണ്ണിൻ ജ്വാലയിൽ
 പിഞ്ചു കുഞ്ഞിന്റെ പിടച്ചിൽ
വാളിൻ സീൽകാരം
പൊടിപടലങ്ങളും അഗ്നി ഗോളങ്ങളും
അതിൽ ചിതറുന്ന ശരീരാവയവങ്ങളും
നപുംസകത്തിൻ പൊട്ടിച്ചിരികളും
ക്രൂരമാം മന്ദഹാസവും
ബാല്യത്തിൻ വിയർപ്പുമണം
വിശപ്പിന്റെ അഗ്നിയിൽ
വേവുന്ന .....ദുർഗന്ധം
ദേവാലയത്തിൽ നിറയുന്ന പുക
ഒട്ടിച്ചു വെച്ച പുഞ്ചിരിക്കുള്ളിൽ
അലറുന്ന വ്യഗ്രവും
ഇതും മനുഷ്യൻ ,,,,,,,,,
ഞാൻ മൂകനാണ് .....
എന്റെ പഞ്ചഭൂതങ്ങൾ മരിച്ചിരിക്കുന്നു
ഉരിയടനാവതില്ല ........
മാപ്പ് ,,,ദൈവമേ........ മാപ്പ് 

Tuesday, August 27, 2013

ഓണമായി പൊന്നോണമായി....!!


ആവണി പ്പുലരിയുണർന്നു
അത്തത്തിൻ മലർ വിടർന്നു
തൊടികളിൽ പൂ വിരിഞ്ഞു
മാമല നാടുണർന്നു..............
മാവേലി മന്നൻ വിരുന്നു വന്നു
ഓണത്തിൻ നാളുകൾ വന്നണഞ്ഞു !!!!
പൊന്നോണത്തുമ്പി താരാട്ട് മൂളി
കാക്കപ്പൂക്കൾ പുഞ്ചിരി തൂകി
തുമ്പയും തുളസിയും ഇലക്കുമ്പിളിൽ
കുടമുല്ല പൂക്കളും മണം വിതറി
ഞാറ്റു പാടങ്ങൾ പട്ടുടുത്തൊരുങ്ങി
പുലരി വിളക്കുകൾ പൊൻപ്രഭതൂകി
പൊന്നാവണിപെണ്ണ് നൃത്തമാടി
മുറ്റത്തു സ്നേഹത്തിൻ പൂക്കളങ്ങൾ
ഊഞ്ഞാലിലാടുന്നു മന്ദഹാസം
മങ്കമാർ അഴകായി നൃത്തമിട്ടു
പൂത്തുംബികൾ പൂവിളികൾ
ഹൃദയത്തിൽ ശ്രീ വിരിഞ്ഞു നിന്നു
ഉയരുന്നു എങ്ങും ഘോഷമേളം
കൊയിത്തു പാട്ടിൻ രാഗങ്ങളും
വഞ്ചിപ്പാട്ടിൻ ഈണങ്ങളും
ഉത്രാടക്കാറ്റിൻ താളങ്ങളും
പൂവേ പൊലി പൂവേ ................

Monday, July 8, 2013

നിലാവ് മറഞ്ഞ സന്ധ്യകൾ ......

ഞാനിന്നും മനസ്സിൽ സൂക്ഷിക്കുന്നുണ്ട് നിന്റെ മുഖം ,
ഇപ്പോഴുമുണ്ട് എന്റെ ഓർമയിൽ നമ്മുടെ ആ കാലം,,,,, ഓർമിക്കാൻ എനിക്ക് നീയും എന്റെ നഷ്ടപ്പെട്ട സ്വപ്നങ്ങളുമല്ലേ ഉള്ളൂ .........
ഇന്നും എനിക്ക് വിശ്വസിക്കാൻ പ്രയാസമാണ് "നീ കൂടെ ഇല്ല എന്ന് "
എങ്ങനെ നീ മറ്റൊരാളുടെ കൂടെ ജീവിക്കുന്നു ??
എനിക്ക് പ്രണയത്തിന്റെ ആപ്ത വാക്യങ്ങൾ പറഞ്ഞു തന്നവൾ ..
അനാഥനായ എനിക്ക് മുന്നിൽ നീ ആരൊക്കെയോ ആയിരുന്നു
എന്ത് തെറ്റാ ഞാൻ ചെയ്തത് ...??
എന്റെ ജീവിതം തന്നെ നഷ്ടങ്ങളായിരുന്നു
 അമ്മ അച്ഛൻ ,,,,പിന്നെ അനിയത്തി
ഒടുവിൽ സ്നേഹിക്കാൻ പഠിപ്പിച്ച നീയും ,,,,,,,,,,,''
 വായിച്ചു തീർന്ന കടലാസ് അവൾ നാളായി മടക്കി നെഞ്ചോടു ചേർത്തു
വർഷാ,,,,,,,,,
സന്ദീപിന്റെ വിളിയാണ്
കടലാസ് തലയണക്കീഴിൽ വെച്ച് അവൾ പെട്ടന്ന് പുറത്തു വന്നു
നിനക്കെന്തു പറ്റി മുഖം വല്ലാതെ .?
"ഒന്നൂല്ല ..". മുഖം അമർത്തിത്തുടച്ചു അവൾ
"സമയായി ഞാൻ പോവാ "
അവൾ വെറുതെ തലയാട്ടി
മനസ്സ് പിടിച്ചു നിൽകുന്നില്ല ഒന്ന് കരയാൻ തോന്നി കാരണമില്ലാതെ
സന്ദീപ്  ചില നിമിഷങ്ങൾ അവളെ  നോക്കി നിന്നു
നിനക്ക് സുഖമില്ലേ ഹോസ്പിറ്റലിൽ പോണോ ??
വേണ്ട സന്ദീപേട്ടാ ഞാൻ ഓകെയാണ്
അയാൾ ഒന്നൂടെ അവളെ നോക്കി പുറത്തിറങ്ങി
വർഷ നിന്നിടത്തുനിന്നു ചലിക്കാനാവാതെ കാലുകൾ മരവിച്ചിരിക്കുന്നു
ശരീരം തളരുന്ന പോലെ
അവൾ കാലുകൾ വലിച്ചുനീട്ടി വന്നു സോഫയിൽ വീണു
ഓർമ്മകൾ മഴവെള്ളപ്പാച്ചിൽ പോലെ കുത്തൊലിച്ചു വന്നു
എന്നാണു അരുണ്‍ തന്റെ  ജീവിതത്തിലേക്ക് വന്നത് ഓർമിക്കാൻ പറ്റുന്നില്ല
പക്ഷെ ബാല്യവും കൌമാരവും അവനോടൊപ്പം ആയിരുന്നു
പ്രണയത്തിന്റെ പൂക്കാലങ്ങൾ
 നേരം പുലരുന്നതും ഇരുളുന്നതും ഞങ്ങൾക്ക് വേണ്ടിയായിരുന്നു
ഋതു ഭേദങ്ങൾ ചലിക്കുന്നതും വസന്തവും ഗ്രീഷ്മവും മാറിവരുന്നതും ഞങ്ങളുടെ പ്രണയത്തിനു വേണ്ടിയായിരുന്നു
നാട്ടുവഴികളിൽ മഴനനഞ്ഞു ഓടിനടന്നും പുഴയിൽ മുങ്ങിക്കുളിച്ചും കഴിഞ്ഞുപോയ ബാല്യകാലത്തിന്റെ ഓർമകളും
അതെ മഴയിൽ നനഞ്ഞ് സ്വപ്‌നങ്ങൾ കണ്ടും പുഴയോരത്തിരുന്നു മോഹങ്ങൾ
പങ്കു വെച്ചും കഴിഞ്ഞ കൗമാരത്തിന്റെ ഓർമ്മകൾ
പിന്നെ ജീവിതം എങ്ങനെയോ മാറി മറിഞ്ഞു
മനസ്സിൽ നഷ്ടപ്രണയത്തിന്റെ മുറിവുമായി മറ്റൊരാളോടൊപ്പം ജീവിക്കാൻ വിധിയായി
 അച്ഛന്റെ കൂട്ടുകാരന്റെ മകൻ,സന്ദീപ്
സ്നേഹിക്കുന്നുണ്ട് തന്നെ സ്നേഹവുമാണ് തനിക്കു
പക്ഷെ അരുണ്‍ വേദനയായി മനസ്സിൽ കിടന്നു പിടയുന്നു
അവൾ മുറിയിൽ ചെന്ന് പിന്നെയും ആ കടലാസ് എടുത്തു
കണ്ണിൽ നിന്നു ഒരു തുള്ളി കണ്ണീർ കടലാസിൽ വീണു ചിതറി

മഞ്ഞിന്റെ മണമുള്ള കുളിർകാറ്റു ജാലക വാതിലിലൂടെ  വീശിവന്നപ്പോൾ
റോസി കണ്ണടച്ചു കണ്ണിൽ നല്ല കുളിര്
തോളിൽ സ്പർശിച്ച കൈ എടുത്തു അവൾ  മുഖത്തോട് ചേർത്തു
സന്ദീപ് ..
റോസിയുടെ ശബ്ദത്തിൽ ഒരു വിറയൽ നിറഞ്ഞു
എന്ത് നല്ല കാലാവസ്ഥ അല്ലെ റോസി ...
അവൾ പുഞ്ചിരിച്ചു ,,
ഒരു കൊച്ചു കള്ളം പറഞ്ഞിട്ടാ ഇറങ്ങിയത്‌ 'ബിസിനുസ് ടൂർ'
നിന്നോടൊപ്പം കുറച്ചുനാൾ കഴിയാൻ മാത്രം
റോസി സന്ദീപിന്റെ നെഞ്ഞിലേക്ക് ചാഞ്ഞു
എത്രനാൾ ഇങ്ങനെ സന്ദീപ്‌ ,,
അറിയില്ല ,,,നമുക്ക് ഇങ്ങനെതന്നെ ജീവിക്കാം അച്ഛന്റെ ഇഷ്ടത്തിന് വഴങ്ങിയാ ഞാൻ വർഷയെ കെട്ടിയത്, ധിക്കരിച്ചാൽ, അറിയില്ലേ നിനക്ക് അച്ഛനെ ഈ കാണുന്ന സ്വത്തൊക്കെ അച്ഛൻ ചേച്ചിയുടെ പേരിൽ എഴുതി വെക്കും ഞ പെരുവഴിയിലും
"അപ്പൊ എന്റെ അവസ്ഥ" റോസി അയാളെ നോക്കി
"എന്ത് അവസ്ഥ നിന്റെ കെട്ടിയോൻ അമേരിക്കേന്നു വരുമ്പോ നീ പിന്നെയും പതിവൃത, തിരിച്ചു  പോവുമ്പോ പിന്നെയും ദാ ഇതുപോലെ "
അവളെ കെട്ടിപിടിച്ചു സന്ദീപ്‌ പൊട്ടിച്ചിരിച്ചു
ആ ചിരിയിൽ റോസിയും ചേർന്നു

"അരുണ്‍ എഴുന്നേൽക്ക് ,,,ഇന്നും വൈകി ,," കൃഷ്ണൻ അവനെ കുലുക്കി വിളിച്ചു
അവൻ പിടഞ്ഞെഴുനേറ്റു
എടിപിടീന്നു കുളിയും ഡ്രെസ്സിങ്ങും കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ കമ്പനി ബസ്‌ തയാറായി നിൽപുണ്ട്
പുറത്തു മരുഭൂ വെയിൽ കത്തി നിൽകുന്നു
അവൻ ബസ്സിൽ കയറി ഇരുന്നു
പുറം കാഴ്ചയിലേക്ക് കണ്ണും നട്ട്
പുറകോട്ടു ചലിക്കുന്ന കാഴ്ചകൾ ,,,ചിന്തകൾ പിന്നെയും കടിഞ്ഞാൻ തകർത്ത് കുതിക്കുന്നു
എന്തൊരു സമസ്യയാണ് ജീവിതം ആഗ്രഹിക്കുന്നതൊന്ന് നടക്കുന്നതൊന്ന്
അന്ന് ജീവിക്കാനുള്ള പ്രേരണ വർഷയായിരുന്നു
ഇന്നവളുടെ ഓർമകളും
അവൾ ജീവിതം മുൻപിൽ വെച്ച് നീട്ടി അതാരോ പുറം കാലുകൊണ്ട്‌ തട്ടിയെറിഞ്ഞു
ഈ മരുഭൂമിയിലേക്ക് വന്നത് പണം നേടാനല്ല ഒളിച്ചോടിയതാണ്‌ നഷ്ടപ്പെട്ടതിൽ നിന്ന് ഓർമകളിൽ നിന്നും
പക്ഷെ അത് പിന്തുടർന്ന് കൊണ്ടിരിക്കുന്നു
അതാണ്‌ ആ കുറിപ്പ്
അവൾ വായിച്ചു കാണുമോ അതോ കീറിക്കളഞ്ഞോ
എഴുതി പൂർത്തിയാക്കാതെ ആ വാക്കുകൾ
എന്തെ എന്റെ ജീവിതം ഇങ്ങനെയായി
അവസാനിക്കാത്ത വേദനകളായി മാറിയതെതെന്തേ
ഒരപകടത്തിൽ അമ്മയും അച്ഛനും അനിയത്തിയും നഷ്ടപ്പെട്ട വേദന മറന്നത് വർഷ യുടെ മുഖം മനസ്സിൽ പ്രതിഷ്ടിച്ചപ്പോൾ ആയിരുന്നു
ആ കാലം കണ്മുന്നിൽ തെളിയുന്നുണ്ട്
പ്രണയരാഗമാല കോർത്ത്‌ സ്വപ്നം കണ്ട രാവുകൾ
 ഹൃദയ സ്പന്ദങ്ങൾക്ക് താളമുണ്ടായിരുന്നു
നിർവചിക്കാനാവാത്ത ഒരു സുഖം
ഇന്നതൊക്കെ വേദനയായി മാറി കാലത്തിന്റെ കുസൃതികൾ
ഈ വേദന ജീവിതം തീരുമ്പോഴെ അവസാനിക്കൂ
ഇതിങ്ങനെ തന്നെ തീരും
എന്തിനോ വേണ്ടി  ആഗ്രഹിക്കും  ഒന്നുമല്ലാതെ  അവസാനിക്കും
സൈറ്റിൽ ബസ്‌ കുലുങ്ങി നിന്നു
ചിന്തകൾ അടർന്നു വീണു
മുകളിൽ സൂര്യൻ ജ്വലിച്ചു നിൽകുമ്പോൾ സ്വയം എരിഞ്ഞു ജീവിക്കുന്നു അരുണ്‍ ,,ഒന്നിനും വേണ്ടിയല്ലാതെ

Wednesday, June 26, 2013

സ്നേഹത്തിനൊരു പദം എൻ അമ്മ

മുറ്റത്തു പൊഴിയുന്ന മാവിൻ  ഇലകൾ പോൽ
കാലങ്ങളെന്നിൽ മരുഭൂവിൽ കൊഴിയവേ
വാത്സല്യം നിറയുന്ന എൻ അമ്മതൻ മനസ്സിലെ
അകലെ നിന്നൊരു വിളി കാതിൽ മുഴങ്ങവേ

അറിയുന്നു ഞാൻ സ്നേഹമാം എൻ  അമ്മ
വഴിക്കണ്ണായി എന്നെ നോക്കി ഇരിപ്പതു
എരിയുന്നൊരഗ്നിയായി  പ്രവസമാം ലോകത്ത്
അമ്മയെ കിനാവിൽ കണ്ടുറങ്ങുന്നു ഞാനെന്നും

പുലർ കാലസ്വപ്നത്തിൽ നിറയുന്നതെന്നിൽ
പുഞ്ചിരിച്ചെന്നെ നോകുന്നേൻ അമ്മയെ

കേൾക്കുന്നു  ഞാനെന്നും അമ്മ പാടുന്ന താരാട്ട്
സ്വര രാഗങ്ങളിൽ നിറയുന്ന വാത്സല്യം
നിറയുന്ന സ്നേഹമായി കെട്ടി പ്പിടിച്ചെന്നെ
സ്നേഹ മുദ്രകൾ നെറ്റിയിൽ  ചാർത്തവേ

അമ്മ തൻ കണ്ണിൽ  നിന്നുതിരുന്ന ബാഷ്പങ്ങൾ
കനൽ മഴയായി മനസ്സില് വർഷിക്കവേ 
കരയുവാനാവാതെ ഉയരുന്ന നിശ്വാസം
മണൽ കാറ്റിൽ ലയിച്ചു മറയവേ

എൻ പാദ  വഴികളിൽ  വഴികാട്ടി എന്നമ്മ
മുൻപേ നടന്നൊരു കാലമോർത്തു ഞാൻ
ശാട്യം പിടിച്ചു കരയുന്നെനിക്കായി
കഥകൾ ചൊല്ലി തന്നിരുന്നെന്നമ്മ

ഇന്നെന്റെ നെഞ്ചിലെ തീ ഒന്നണയുവാൻ
അർധ്രമായി ...മോനെ ,,,എന്നൊരു വിളിമതി

അകലങ്ങളില്ലമേ അമ്മതൻ ചാരത്തു വന്നാ
ആ പാദങ്ങളി ലൊന്നു വീഴാൻ
സ്നേഹത്തിനൊരു പദം  പൊൻ  അമ്മയ്കായി
സ്നേഹമായി ഒരു മകൻ ഈ മരുഭൂവിൽ നിന്നും

Tuesday, June 11, 2013

പ്രണയ മഴ പെയ്തൊഴിഞ്ഞു

രാത്രി മഴ ഇരുളിൽ നിറഞ്ഞു പെയ്തു
സ്വപ്‌നങ്ങൾ കുളിരിൽ  അലിഞ്ഞു ചേർന്നു 
മനസ്സിൽ മറന്നൊരു ഋതുവിൻ അനുരാഗം 
കാറ്റായി വന്നെന്നെ തലോടി 
ജാലക വാതിലിൽ മഴ മുട്ടിവിളിച്ചു 
പ്രണയത്തിൻ നോവുണർത്തി !!!!!!!!!!!!!

ഒരു മഞ്ഞു കിരണമായി മനസ്സിൽ 
തളിരിട്ടതാണെൻ ,,,പ്രണയം 
ഈ കൊച്ചു തെന്നലിൽ അലയുവതല്ലോ 
കനവുകളായെൻ ,,,പ്രണയം 

ഇന്നെൻ നിനവിൽ കനലുകളായി 
എരിയുന്നതാണെൻ ,,,,പ്രണയം 
പ്രണയത്തിനോർമകൾ 
ഹൃദയത്തിൻ നോവിനാൽ,, മഴ 
കണ്ണുനീർ തുള്ളിയായി തിളങ്ങി 

ഈ മഴയുടെ നാദം 
പ്രണയത്തിൻ  നൊമ്പര ഗീതം 
ഏഴു സ്വരങ്ങളിൽ പാടുന്നീ മഴ 
ഏഴു നിറങ്ങളിൽ നിറയുന്നു 
കിളിനാദം മഴയുടെ താളം 
എൻ പ്രണയത്തിൻ നോവുമാത്രം 

താളിലയിൽ നിറയുന്ന മഴതുള്ളിപോൽ 
മണ്ണിൽ മറഞ്ഞൊരു പ്രണയം 
രാത്രി പെയ്ത മഴയായി 
ഒരോർമയായി ഇന്നെൻ പ്രണയം 

Sunday, May 26, 2013

ശാപ ജന്മങ്ങള്‍ ;;;;!!!!

ഇരുള്‍ മൂടിത്തുടങ്ങുന്ന ആകാശത്തിനു  മഴ മേഘങ്ങള്‍ ഇണകളായി  എത്തിതുടങ്ങുന്നതും  നോക്കി ഇരിക്കാന്‍ നല്ല രസമാണ് ദൂരെ നിന്ന് അമ്പലത്തിലെ കീര്‍ത്തനങ്ങള്‍  കേള്‍കാം പള്ളികളില്‍ നിന്ന് ബാങ്ക് വിളിയും മണി നാദങ്ങളും ഉയരുന്നുണ്ട് 
പാര്‍പ്പിടങ്ങളില്‍ വിളക്ക്  തെളിയുമ്പോള്‍ തന്നെ ആകാശത്ത് കൊള്ളിയാന്‍ മിന്നിമറയുന്നതും പ്രകൃതി നടുങ്ങുന്നതും കാണാം 
പതിയെ തുടങ്ങി അര്‍ത്ഹ്ല്ച്ചു പെയ്യുന്ന മഴയുടെ സീല്‍കാരങ്ങള്‍ കേട്ട് കൊണ്ട് സന്ധ്യാ നേരത്ത് "ജാനുവമ്മ"  ഉമ്മറത്തിരിക്കുന്നത് ഞന്‍ പലവട്ടം കണ്ടിട്ടുണ്ട് നായ്കളുടെ കുരയും കുറുനരികളുടെ ഓരിയിടലും കേട്ടുകൊണ്ട് ഞങ്ങള്‍ തിണ്ണയിലിരുന്നു  കഥകള്‍ പറയും 
ഞങ്ങള്‍ ഒരുപാടു പേരുണ്ട് പക്ഷെ തൊട്ടയല്‍പക്കത്ത് ജാനുവമ്മ തനിച്ചാണ് 
പകല്‍ നേരങ്ങളില്‍ അവര്‍ വെറുതെ പിറുപിറുക്കുന്നതും  ആരെയൊക്കെയോ പ്രാകുന്നതും കാണാം , അതെ ഇപ്പഴും അവരവിടെ ഇരിപ്പുണ്ട് ചുണ്ടുകള്‍ അനങ്ങുന്നുമുണ്ട് ആരെയെങ്കിലും പ്രാകുന്നതാവണം 
 എന്തിനായിരിക്കും ,,,,,??
എന്തായിരിക്കും ........??
ശാപവാക്കുകള്‍ ,,,,,!!!!!!!
സ്ത്രീ ശാപം ദ്വംസനത്തിനു കാരണമാവുമെങ്കില്‍ വര്‍ഷങ്ങളായി ജാനുവമ്മ ശപിക്കുന്നതിനു മറുതല മുണ്ടായിരിക്കുമോ ,,,
ജാനുവമ്മ ഞങ്ങളുടെ നാട്ടില്‍ വന്നിട്ട് വര്‍ഷങ്ങളായി 
എവിടെനിന്ന് വന്നെതെന്നു ആര്‍ക്കുമറിയില്ല .
നാട്ടുകാര്‍ക്ക് അവരെ ഇഷ്ടവുമല്ല കാരണം വാ തുറന്നാല്‍  ശാപവാക്കുകളുടെ പേമാരി തന്നെയായിരിക്കും  നല്ലകാര്യങ്ങള്‍ക്ക് പോകുമ്പോള്‍ മുന്‍പില്‍ കണ്ടല്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ലത്രെ 
എല്ലാവരും ജാനുവമ്മയെ ഒരു ദുശകുനമായിട്ടാണ് കാണുന്നത് 
സത്യമോ മിത്യയോ  ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് 
" ഇതില്‍ എത്ര ശതമാനം വേര്‍തിരിവുണ്ടാവും ,,,,,???"
ഞാന്‍ പതിയെ മഴയിലേകിറങ്ങി  
നേര്‍ത്തു പെയ്യുന്ന മഴ ഈയല്‍ ചിറകുകള്‍ പോലെ  എന്നിലേക് ഊര്‍ന്നു വീണുകൊണ്ടിരുന്നു , ചെന്ന് നിന്നത് ജാനുവമ്മയുടെ പടിവാതില്‍കല്‍ 
ഞെട്ടിയ പോലെ അവര്‍ എഴുന്നേറ്റു എന്നെ തിരിച്ചറിഞ്ഞതിനാല്‍ ആവണം അവിടത്തന്നെ ഇരുന്നു 
കലങ്ങി ചുവന്ന കണ്ണുകള്‍  കരയുന്നതാണോ ,ആയിരിക്കും 
ഞാന്‍ കയറി ചെന്നതി ന്‍റെ  ഇഷ്ടമോ ഇഷ്ടക്കെടോ ആ മുഖത്തു പ്രകടമായില്ല 
അപ്പോഴും അവര്‍ പറഞ്ഞു കൊണ്ടിരുന്നു  
" തിരുള്നു ള്ളിപോണേ  ഒടുങ്ങിപോണേ  "
എന്‍റെ നെഞ്ചില്‍ ഭയത്തിന്‍റെ ഒരു ചീള് കുടുങ്ങി !!
എങ്കിലും ഞാന്‍ മെല്ലെ ശബ്ദിച്ചു 
'എന്താ ജനുവമ്മേ  വെറുതെയിരിക്കുന്നത് "
ഞാന്‍ ചോദിച്ചത് കേട്ടഭാവം ആ മുഖത്ത് കണ്ടില്ല ചുണ്ടുകള്‍ പക്ഷ ചലിക്കുന്നുണ്ട് 
"അരുത് ജാനുവമ്മേ   ആരെയും ശപിക്കാന്‍ '
ഞാന്‍ അറിയാതെ പറഞ്ഞുപോയി 
മുഖത്തുണ്ടായിരുന്ന ഭാവം മാറുന്നത് ഞാന്‍ കണ്ടു 
'ആര് പറഞ്ഞു  ഞാന്‍ ശപിക്കുകയാണെന്ന്  അല്ല ഞാന്‍ ശപിക്കുകയല്ല  ഇതെന്‍റെ  പ്രാര്‍ത്ഥനയാണ് കേള്‍കാന്‍ കഴിയുന്ന ദൈവങ്ങളോടുള്ള  പ്രാര്‍ത്ഥന 
ഞാന്‍ ഭയന്ന് നിന്നു  ഭദ്രകാളിയുടെ  മുഖ ഭാവം കണ്ട് 
'നശിക്കതിരിക്കില്ല എന്നെ ഇങ്ങനെയാക്കിയവര്‍ , ഒടുങ്ങി പോണേ  ദൈവമേ '
അവര്‍  പിന്നെയും പ്രാകല്‍  തുടര്‍ന്നു 
"ആരുടെ കാര്യമാ '
ഭയം ചെറുതായി എന്നെ വിട്ടകന്നപ്പോള്‍ ഞാന്‍ തിരക്കി 
ജാനുവമ്മ മഴയിലേക്ക്‌ മിഴിയയച്ചിരുന്നു 
പ്രപഞ്ചം നടുക്കികൊണ്ട് ഒരിടിമുഴങ്ങി  മിന്നല്‍ പിണര്‍ വായുവില്‍ പുളയുന്ന വെളിച്ചത്തില്‍  ആകാശത്തുനിന്നു ഊര്‍ന്നിറങ്ങുന്ന മഴ കാണാമായിരുന്നു .
ജാനുവമ്മ സംസാരിക്കുകയായിരുന്നു 
വര്‍ഷ ശിഷിരങ്ങളുടെയും ഋതു ഭേദ ങ്ങളുടെയും  ചലനം  ജാനുവമ്മയില്‍ നിന്ന് പിറകോട്ടു ചലിച്ചു 
അടുത്ത ബന്ധുവെന്ന് പറയാന്‍  ഉണ്ടായിരുന്ന ചെറിയമ്മകൂടി മരിച്ചപ്പോഴാണ് ഞങ്ങള്‍  കുടകില്‍ നിന്ന് കേരളത്തിലേക് വന്നത്,
 അമ്മയുടെ നാട് കുടകിലായിരുന്നു  അച്ഛന്‍  മലയാളിയും   നാടും വീടുമൊന്നും അറിയില്ല  ഞാന്‍  അച്ഛനെ കണ്ട ഓര്‍മയില്ല  ഇടക്കെപ്പോഴോ അമ്മയും മരിച്ചു 
പിന്നെ  ചെറിയമ്മ യായിരുന്നു ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത് 
ഭര്‍ത്താവിനൊപ്പം  അവിടം  വിടുമ്പോ സങ്കടമുണ്ടായിരുന്നു 
രണ്ടു കുട്ടികളാണ് ഒരാണും ഒരു പെണ്ണും 
അന്ന് സ്കൂള്‍ രാഷ്ട്രീയം  ചൂട്പിടിച്ച സമയം  മകന്‍  മിക്ക  ദിവസവും  അതിന്‍റെ പിറകെയായിരുന്നു  എനിക്ക് പേടിയായിരുന്നു എന്നാല്‍ അദ്ദേഹം അവനെ അനുകൂലിച്ചു  സംസാരിക്കുമായിരുന്നു  
ഒരിക്കല്‍  സ്കൂളില്‍ അടിയും വഴക്കുമുണ്ടായി  എന്തോ കാരണത്താല്‍  
അതിനു വധശ്രമത്തിനു കുറേപേരെ പോലീസ്  കൊണ്ടുപോയി കൂട്ടത്തില്‍ എന്‍റെ  മോനും  
അന്ന് തുടങ്ങിയതാണ്‌ നശിച്ച നാളുകള്‍  പോലീസിന്‍റെ  അടിയേറ്റ്  മകന്‍ കുറച്ചുകാലം ആശുപത്രിയിലായിരുന്നു  എഴുന്നേല്‍കാന്‍ വയ്യാതെ ഉള്ളതെല്ലാം വിറ്റു  ചിക്ല്‍സിച്ചു  ഫലമുണ്ടായില്ല   അവന്‍റെ മരണം  അദ്ദേഹത്തിനു  താങ്ങാന്‍ കഴിയുന്നതിനപ്പുറമായിരുന്നു 
ഒന്നോ രണ്ടോ തവണയുണ്ടായിരുന്ന  നെഞ്ച് വേദനയില്‍  അദ്ദേഹവും പോയി 
ജീവിക്കാനുള്ള എല്ലാ വഴിയും അടഞ്ഞു  ഒരു ജോലിക്ക് വേണ്ടി  ഓരോ വീടും കയറിയിറങ്ങി 
എന്നെ  പെണ്ണ് എന്ന  വര്‍ഗമായിട്ടു മാത്രമാണ്  ജനങ്ങള്‍ കണ്ടത്  
അവകാശികളില്ലാത്ത  മംസക്കോലം  !!!!!
 എന്‍റെ  വഴികളില്‍  എനിക്ക് തിരഞ്ഞെടുക്കാന്‍  വേറെ ഒന്നുമുണ്ടായില്ല  പട്ടിണി മാറണം  എന്‍റെയും  മകളുടെയും  
എന്നെ കണ്ട അതേ  കണ്ണോടെ  എന്‍റെ  മകളെയും  ആളുകള്‍ കാണാന്‍ തുടങ്ങിയപ്പോ   പതിനാറാം  വയസ്സില്‍  ജീവിതം തുടങ്ങേണ്ട പ്രായത്തില്‍ ഒരുകുപ്പിവിഷത്തില്‍  അവള്‍ക്ക്  ജീവിതം  അവസാനിപ്പിക്കാന്‍ കഴിഞ്ഞു .
ഇവിടെ എങ്ങനെയോ എത്തിപ്പെട്ടതാണ് "
ജാനുവമ്മ ഓര്‍ത്തെടുത്തു  ഓരോന്നം പറയുമ്പോള്‍ എനിക്ക് കാണാമായിരുന്നു  അവരുടെ  വഴികള്‍  
മാനസികനില  പൂര്‍ണമായും നഷ്ടപ്പെടാതെ  ഈ  സ്ത്രീ  ജീവിക്കുന്നു ആരെയൊക്കെയോ  പ്രാകിക്കൊണ്ട് ഇന്നും തുടരുന്ന ശാപവാക്കുകള്‍ .
ജാനുവമ്മ ഒന്നും അറിയുന്നില്ല  നഷ്ടങ്ങള്‍ സ്വയം ഉരുകിതീരുമ്പോള്‍ തന്നെ അവര്‍ പിറുപിറുക്കുന്നുണ്ട്
 'തലമണ്ണില്‍ കുത്തിപ്പോണേ  തിരുല്നുള്ളിപ്പോണേ '
മഴ തോര്‍ന്നിരുന്നു 
കണ്ണീര്‍ തുള്ളി പോലെ  ഇലച്ചാര്‍ത്തില്‍ നിന്ന് മഴത്തുള്ളികള്‍  വീഴുന്ന ശബ്ദം മാത്രം  ഞാന്‍ പതിയെ തിരിച്ചിറങ്ങി 
തണുത്ത ഈറന്‍ കാറ്റ് എന്നെ തഴുകി കടന്നു പോയി 
തിരിഞ്ഞു നോക്കുമ്പോള്‍  ജാനുവമ്മയുടെ  ചുണ്ടുകള്‍ ചലിക്കുന്നുണ്ട് 

Monday, May 20, 2013

നഷ്ട മോഹങ്ങൾ

മുറ്റത്തു കൂരിരുട്ടെങ്ങും പടർന്നൊരു  നേരത്ത് 
ഞാനൊന്നു വെറുതെ പുറത്തിറങ്ങി 
ആരോ കരിനിഴൽ  പോലെയെന്നെ 
നോക്കുന്നതായെനിക്കു തോന്നി 

നഷ്ട മോഹങ്ങളാണ്  താനെന്നു 
ചൊല്ലീ ഇരുട്ടിൽ തറഞ്ഞു നിന്നു 
മഞ്ഞിൽ വിരിഞ്ഞൊരു കാറ്റുവീശി 
ആർദ്രമായി തഴുകി കടന്നുപോയി 

ഇലതന്നിൽ നിന്നുതിരുന്ന നീർത്തുള്ളികളല്ല 
എൻ കണ്ണീരിൻ നനവാണെന്നറിഞ്ഞു ഞാൻ 
അന്ധകാരമാണിന്നെനിക്കു ചുറ്റും 
അഗ്നിയായി എരിയുന്നെൻ മോഹങ്ങളും 

പ്രാണന്റെ നോവുകൾ നെഞ്ചിലേറ്റി 
കൊഴിഞ്ഞു പോയൊരുപാട് ശിശിരങ്ങളും 
അകലേ രാക്കുയിൽ പാട്ടുപാടി 
രാമഴ പിന്നെയും താളമിട്ടു 

മഴയിൽ ലയിച്ചൊരു നിസ്വനം കേട്ടു
എൻ പ്രണയിനീ നീയെന്നറിഞ്ഞു ഞാൻ 
പ്രണയത്തിൻ കനക ചിലങ്ക കെട്ടി 
ആടിത്തിമർക്കുന്നെൻ  ഓർമ്മകളിൽ 

സ്വപ്നം മയങ്ങുന്ന നിന്മിഴിക്കോണുകൾ
ഇന്നെൻ മനസ്സിൽ നിറഞ്ഞു നിൽകും 
മോഹങ്ങൾ നിറഞ്ഞെൻ കാവ്യ ശകലം 
മഴമേഘമായി പെയ്തൊഴിഞ്ഞു 

ഇടറിയൊരീണത്തിൽ രാഗമിട്ടു 
നഷ്ടമോഹമായി മറഞ്ഞുനീയും 

തിരികെ കയറി ഞാൻ പടിക്കെട്ടുകൾ 
വാതിൽ പഴുതുകൾ അടച്ചു വെച്ചു 
ഇനിയെൻ നഷ്ടമോഹങ്ങളെല്ലാം 
ഇനിയൊരു ജന്മത്തിൽ കൂടുകൂട്ടാം 



Tuesday, March 12, 2013

അന്നു മഴ പെയ്തിരുന്നില്ല ,,,,


അതെ അന്ന് മഴ പെയ്തിരുന്നില്ല
  വര്‍ഷ കാലത്തിന്‍റെ തിമര്‍ത്തു പെയ്യുന്ന മഴ എന്ത് കൊണ്ടാണ് അന്ന് പെയ്യതിരുന്നത്
ഇടവപ്പാതിക്ക് വിദൂരമല്ലാത്ത ആ ദിവസം മാത്രം !!
ആകാശത്ത് കാര്‍മേഘങ്ങള്‍ ഇരുണ്ടു കൂടെണ്ടതിനു പകരം സൂര്യ കിരണങ്ങള്‍
പ്രകൃതിയെ പൊതിഞ്ഞു പിടിച്ചതെന്തുകൊണ്ടാവാം
കുഞ്ഞൂട്ടിക്കായ്ക് മഴ വളരെ ഇഷ്ടമായിരുന്നല്ലോ   എന്നിട്ടും ,,,,,,,,,,,
നാട് മുഴുവന്‍ കരഞ്ഞിട്ടും പ്രകൃതി കരഞ്ഞില്ല ,,,പക്ഷെ ...നേര്‍ത് വീശുന്ന
കാറ്റിനു ഒരു മൂകതയുണ്ടായിരുന്നു
 നോവ്‌ കൊണ്ട് തീര്‍ത്ത മൗനം പോലെ ..!!
ഞാനെത്രയോ തവണ കണ്ടിട്ടുണ്ട് കോരിച്ചൊരിയുന്ന മഴയത്ത് കുഞ്ഞൂട്ടിക്ക  ആ മാവിന്‍ ചോട്ടില്‍ നില്‍കുന്നത്,
മഴയുടെ ഭംഗി ആസ്വദിച്ചു കൊണ്ട് അതിന്‍റെ കുളിരില്‍ ലയിച്ച്...!!
ഇനി ആ കഴ്ച്ചയുണ്ടാവില്ല
ആ സ്വരം ഇനി വായുവില്‍ നിറഞ്ഞു നില്കില്ല ....
നോമ്പ് കാലത്തെ അത്താഴ വിളികള്‍ ഇനി ഓര്‍മകളില്‍ മാത്രം നിറയും
പ്രകൃതി ഇരുളില്‍ ലയിച്ച് കിടന്നുറങ്ങുമ്പോള്‍ വിശ്വാസികളെ ഉണര്‍ത്തിക്കൊണ്ട് പള്ളിയില്‍ ഇരുന്നു ഖുര്‍ആന്‍ ഓതും,,
 മൈക്കിലൂടെ യുള്ള ആ ശബ്ദ വീചികള്‍ ഓരോ നോമ്പ് കാലത്തും അന്തരീക്ഷത്തില്‍ ലയിച്ച് കേള്‍കാമായിരുന്നു
 നാട്ടുകാരുടെ പ്രിയപ്പെട്ട കുഞ്ഞൂട്ടിക്ക
നീളന്‍ വടിയും പഴകിയ വെള്ള വസ്ത്രവും വെള്ളിമോതിരവും ചെയിന്‍ വാച്ചും പിന്നെ കാലില്‍ വള്ളിചെരുപ്പും ഇതാണ് കുഞ്ഞൂട്ടിക്ക
നരച്ചതാടി നെറ്റിയില്‍ നിസ്കാര തഴമ്പ് പറ്റെ വെട്ടിയ തലമുടി മറച്ച് ഒരു തുവര്‍ത്ത്‌ വലിചിട്ടിട്ടു നാട്ടു വഴികളിലൂടെ അദ്ദേഹം നടക്കും
അതൊരു നിത്യ കാഴ്ചയാണ് !!
പലരും ചോദിക്കാറുണ്ട്
"എന്തിനാ കുഞ്ഞൂട്ടിക്ക ഇത്രേം നീളം കൂടിയ വടി കുത്തി നടക്കുന്നെ എന്ന് "
പല്ലുകള്‍ കൊഴിഞ്ഞുപോയ മോണകാട്ടി അദ്ദേഹം ശബ്ദമില്ലാതെ ചിരിക്കും പിന്നെ മറുപടിയായി പറയും
 "നമ്മള് ചെറുതാണെന്ന തോന്നല് വേണ്ടേ അപ്പഴല്ലേ പടച്ചോനെ ഓര്‍മ കാണൂ
ഈ വടി ന്നെക്കാളും വലുതാ ഞാന്‍ ചെറുതും ഇത് കൂടെയുണ്ടാവുമ്പോ ഞാനെന്നും ചെറുതായിപ്പോകും പടച്ചോനെ ഓര്‍ത്തുപോകും അതിനാ "
താത്വിക ഭാവമാണ് കുഞ്ഞൂട്ടിക്കാക്

പള്ളിയോട് ചേര്‍ന്നുള്ള കുടിലില്‍ ഒറ്റയിക്ക് താമസം
ബാങ്കിന്‍റെ വിളിയൊച്ച പ്രകൃതിയില്‍ ലയിച്ച് തീരും മുന്‍പേ അദേഹം പള്ളി അങ്കണത്തില്‍ എത്തും
നാട്ടിലെ ഒത്തുകൂടുന്ന എല്ലാ പരിപാടിക്കും കുഞ്ഞൂട്ടിക്കയുടെ സാനിധ്യമുണ്ടാകും
അന്നുപക്ഷേ  കുഞ്ഞൂട്ടിക്ക പള്ളിയില്‍ എത്തിയില്ല
മൊല്ലാക്ക പുറത്തു കുറച്ചുനേരം കാത്തുനിന്നു
രാത്രി നല്ല മഴ പെയ്തിരുന്നു തൂവാനം നിലക്കുന്നതെയുള്ളൂ
ആകാശത്ത് ചില നക്ഷത്രം മാത്രം മായാതെ കിടപ്പുണ്ട്
ഫജറിലെ വെളിച്ചം തിളങ്ങിത്തുടങ്ങി
എന്നും ആദ്യമെത്താറുള്ള കുഞ്ഞൂട്ടിക്ക ഇന്നെന്തേ വൈകുന്നു
നിസ്കാര സമയമായിട്ടും അദ്ദേഹം എത്തിയില്ല ..!!
നമസ്കാരം തുടങ്ങി
ഒരുദിവസത്തെ ആരംഭം കുറിച്ചുകൊണ്ട് ഏക ദൈവത്തിനു മുന്നില്‍ ജനങ്ങള്‍ സാഷ്ടാംഗം  വീണു
നമസ്കാരത്തിനു വിട ചൊല്ലിയ ശേഷം ആളുകള്‍ കുഞ്ഞൂട്ടിക്കയുടെ  കുടിലിനു നേരെ നടന്നു
ഓല കൊണ്ട് തീര്‍ത്തവാതില്‍ തള്ളിയപ്പോള്‍ അകത്തേക്ക് തുറന്നു
നേരിയ ഇരുള്‍ മുറിയാകെ വ്യാപിച്ചു കിടക്കുന്നു
ആരോ വിളക്ക്  കൊളുത്തി
മുറിയിലെ കട്ടിലില്‍ കുഞ്ഞൂട്ടിക്ക മലര്‍ന്നു കിടപ്പുണ്ട്
കനം കുറഞ്ഞ പുതപ്പ് പുതച്ചിട്ടുണ്ട്
സുഖ നിദ്രയിലെ ഏതോ സ്വപ്നത്തിലെന്നപോല്‍ പുഞ്ചിരിച്ച മുഖം
"കുഞ്ഞൂട്ടിക്കാ "
തികഞ്ഞ നിശബ്ദദയെ ഭേദിച്ച് മൊല്ലാക്ക പതിയെ വിളിച്ചു
ഓരോ വിളിക്കും കനം  കൂടിവന്നു
പ്രകൃതിയില്‍ പ്രകമ്പനം കൊള്ളുന്ന പോലെ
കുഞ്ഞൂട്ടിക്കയുടെ ശരീരം നിശ്ചലമായിരുന്നു !!

നാടുമുഴുവന്‍ പള്ളിയങ്കണത്തിലേക്കൊഴുകി
നാടിന്‍റെ  തോഴന്‍ യാത്രപറഞ്ഞു പോയിരിക്കുന്നു
ഇനി കിഞ്ഞൂട്ടിക്ക ഇല്ല
അദ്ദേഹത്തിന്‍റെ സ്വരം ഇനി പള്ളി മിനാരങ്ങളില്‍  മുഴങ്ങില്ല
 പുലര്‍കാല പ്രകൃതിക്ക് മൂകതയായിരുന്നു
വര്‍ഷ കാലത്തിന്‍റെ  ഇരുളിമ പടര്‍ന്ന മൂകത
നിമിഷങ്ങള്‍ കഴിയുംതോറും സൂര്യ വെളിച്ചം തിളങ്ങിവന്നു
പള്ളി പരിസരം  നിറഞ്ഞൊഴുകി
ഉച്ചയോടെ മൃതദേഹം ഖബറടക്കി അപ്പോഴും സൂര്യന്‍ ജ്വലിച്ച് നിന്നു ..
അന്തരീക്ഷത്തില്‍ വീണ്ടും ബാങ്കിന്‍റെ  വിളിയൊച്ച ഉയര്‍ന്നു തുടങ്ങി
കുഞ്ഞൂട്ടിക്കയുടെ സാനിദ്യമില്ലാതെ  ആ ദിവസം കൊഴിഞ്ഞുവീണു
 പിറ്റേ ദിവസത്തെ പുലരിക്കു ശാന്തതയല്ലയിരുന്നു
അന്ന് മഴ പെയ്യുകയായിരുന്നു ,,,,
കോരിച്ചൊരിയുന്ന മഴ ... ദുഖം കടിച്ചമര്‍ത്താനാവാതെ പ്രകൃതി വാവിട്ടു കരഞ്ഞു
കുഞ്ഞൂട്ടിക്കയുടെ കുടില്‍ ആ പള്ളിയോട് ചേര്‍ന്ന് അനാഥമായിക്കിടന്നു
ദിനരാത്രങ്ങളുടെ യാത്ര പറച്ചിലുകള്‍കിടയില്‍ കുഞ്ഞൂട്ടിക്ക ഒരോര്‍മ മാത്രമായി ..!!
പെയ്യാന്‍ മറന്ന ഒരു മഴയുടെ നേര്‍ത്ത ഓര്‍മ .....,,,,,
                                      

ഇതള്‍ കൊഴിഞ്ഞ പൂവ് പോലെ !!!!!!!!!


അന്ന് അവസാനമായി അവളെ കാണുമ്പോള്‍ മുഖത്തുണ്ടായിരുന്ന പുഞ്ചിരിയില്‍ സങ്കടമാണോ ഒളിഞ്ഞിരിന്നത്,
ഓര്‍ത്തെടുക്കാന്‍ ഇത്തിരി പ്രയാസം അറിയില്ല എന്ത്കൊണ്ടാണെന്ന്. എന്നാല്‍ ഇടയ്ക്കിടെ ആ കൊച്ചു പെണ്‍കുട്ടി നേര്‍ത്ത നൊമ്പരമായി മനസിലൂടെ കടന്നുപോകും കാരണമന്യേ!!!!
എന്തുകൊണ്ടോ അവള്‍ മനസ്സില്‍ തട്ടി അവിടെ നില്‍കുന്നു മുംബൈ നഗരത്തിന്‍റെ തിരക്കില്‍ കസായിവാടയിലെ ആ ഗല്ലികള്‍ക്ക് പേര് പോലെ തന്നെ ബാലിമൃഗങ്ങളുടെ മണമുണ്ട് വൃത്തിഹീനമായ ആ തെരുവില്‍ ഒരുപാട് മനുഷ്യക്കോലങ്ങള്‍ വേഷംകെട്ടി ജീവിക്കുന്നു
എല്ലാ ദിവസവും ആ പെണ്‍കുട്ടി എന്‍റെ കടയില്‍ വരുമായിരുന്നു പ്രായം അന്ന് അവള്‍ക് പതിമൂന്നില്‍ കൂടില്ല തലയും കഴുത്തും മറച്ചു വിടര്‍ന്ന മുഖം മാത്രം ഒഴിവാക്കി തട്ടം കൊണ്ട് ചുറ്റിക്കെട്ടിയാണ് അവള്‍ നടന്നിരുന്നത് ഷാളിന്‍റെ ഒരു തലം ഇടതു കൈ കൊണ്ട് എപ്പോഴും ചുറ്റിക്കൊണ്ടിരിക്കും വെളുത്ത പല്ലുകള്‍ക്കിടയില്‍ പുകയിലക്കറ പറ്റിപ്പിടിച്ചിട്ടുണ്ട് കഴുത്തില്‍ തൂക്കിയിട്ട നീളന്‍ കല്ലുമാലയിലെ നേര്‍ത്ത പ്രകാശം കണ്ണുകളിലും പ്രതിബിംബിച്ചു കാണാം !!!!!!!!
കുസൃതി നിറഞ്ഞ ആ കൊച്ചു സുന്ദരിക്ക് ഇഷ്ടം പാന്‍മസാലകള്‍ ആണ് അത് ചവച്ചു കൊണ്ടിരിക്കണം അത് ആ നഗരത്തിന്‍റെ ശാപമാണ് ഓരോ കൊച്ചു കുട്ടികളും ഗുട്ക എന്ന വിഷം ഉപയോഗിക്കുന്നു അത് മയക്കുമരുന്ന് പോലുള്ളവയിലെകുള്ള ചവിട്ടു പടിയാണ് കയ്യിലെ കുഞ്ഞു പഴ്സില്‍ എപ്പോഴും സ്ടോകുണ്ടാവും, തീരുമ്പോള്‍ കടയില്‍ ഓടിവന്നു നീട്ടി വിളിക്കും
"അബേ....മദ്രാസീ.....ഏക്‌......പാന്‍ ദേ"
ഞാന്‍ ആദ്യമാദ്യം അന്തം വിട്ടു നില്‍കുമായിരുന്നു എന്തൊരു ചോദ്യം ഇത് മര്യാദയുടെ കണിക അവളുടെ വാക്കുകളില്‍ ദര്‍ശിക്കാന്‍ പറ്റില്ല!!!!!!
ഒരുദിവസംഅവള്‍വന്നപ്പോള്‍ ഞാന്‍ചോദിച്ചു "
നീസ്കൂളില്‍ പോവാറില്ലേ"
"നഹീ....." ഭാവഭേദമില്ലാതെ പറഞ്ഞു
ഞാന്‍ ചോദിച്ചു "
" ക്യൂ "
മറുപടി പറയാതെ അവള്‍ തിരിഞ്ഞോടി കുറച്ചു കഴിഞ്ഞു തിരികെ വന്നു പറഞ്ഞു
"മേരെ കോ സ്കൂള്‍ ജാന അച്ഛാ നഹി ലഗ്താ"
ഞാന്‍ ഒന്ന് മന്ദഹസിച്ചു പിന്നെ ചോദിച്ചു
"ഹെ പരാഗ് ക്യൂം കാരാഹെ
അവള്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു പിന്നെ പറഞ്ഞു "മേരാ മമ്മ ബി കാരഹീഹു"
ഞാന്‍ പറഞ്ഞു
"ഇത് കഴിച്ചാ സൌന്ദര്യം കുറയും ഇനി മേല്‍ കഴിക്കരുത്" അവള്‍ അത്ഭുതത്തോടെ ചോദിച്ചു
"സച്ചി ബത്ത്ഹെ ക്യാ"
ഞാന്‍ പറഞ്ഞു "ഹാ സച്ചി ഹും"
"ടീകെ ഓര്‍ നഹി കായെങ്കെ"
എനിക്ക് സന്തോഷമായി.
പക്ഷെ കുറെ കഴിഞ്ഞ് വീണ്ടും വന്നു അവള്‍ "
മേരെകോ നഹി ഹോതാ"
ഞാന്‍ ചോദിച്ചു
"ക്യാ"
"കുച്ച് കാനെകാഹെ" അവള്‍ പറഞ്ഞു
ഞാന്‍ പൊട്ടിച്ചിരിച്ചു പിന്നെ രണ്ടു ചോക്ല്ലെറ്റ് എടുത്തു കൊടുത്തു
"ഹെ കാഹോ അച്ചാഹെ" പിന്നീട് മിട്ടായി മാത്രം കഴിക്കുമായിരുന്നു കടയില്‍ വന്നിട്ട് ഒരുപാട് നേരം വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കും ഒരിക്കല്‍ ഞാന്‍ പറഞ്ഞു
"നാളെ മുതല്‍ സ്കൂളില്‍ പോണം "
"നഹീ മെ നഹീ ജായെകാ"
ഞാന്‍ ചോദിച്ചു
"അതെന്താ ....?
മേരെകോ സ്കൂള്‍ നഹീ ജാനാഹെ"
"ഓക്കേ നിനക്കെന്താ ഇഷ്ടം"
"മേരെകോ ഷാദീ കര്‍നെകാഹെ"
ഞാനൊന്നു ഞെട്ടി വണ്ടും ചോദിച്ചു
"ക്യാ"
മെ ആപ് കീ സാത് കേരള ആക്കേ ആപ്സേ ശാദീ കരേങ്കെ" ഞാന്‍ പുഞ്ചിരിയോടെ അവളേ നോക്കി പിന്നെ പറഞ്ഞു "ഓക്കേ കബ് ജായേഗ"
"ആപ് ജാനേകാ തബ്" അന്നവള്‍ പോയി പിന്നെ കുറെ ദിവസത്തേക്ക് അവളെ കണ്ടില്ല ഒരു ദിവസം അവള്‍ വന്നു ഞാന്‍ ചോദിച്ചു
"കുറെ നാളായല്ലോ കണ്ടിട്ട് എവ്ടെയായിരുന്നു"
"മമ്മാകാ ഗാഉ ഗയാത്ത കല്‍ ആയ"
അവള്‍ സന്തോഷമില്ലാതെ പ റഞ്ഞു
"കൈസാഹെ ഉദര്‍"
ഞാന്‍ ചോദിച്ചു "
അച്ഛാ നഹീ" അവള്‍ പറഞ്ഞു
ഞാന്‍ ചോദിച്ചു "അതെന്തു പറ്റി "
"ഒഹാ ആദമീനഹീഹെ കാലി ജഗാ ഇദര്‍ ദേകോ കിതനാജന്‍ഹെ "
ശരി നമ്മള്‍ എന്നാ കേരളത്തില്‍പോവുന്നത്"
" മെ നഹീ ആയഗാ" അവള്‍ പറഞ്ഞു ഞാന്‍ ചിരിച്ചു പിന്നെ ചോദിച്ചു
"അതെന്താ"
അവള്‍ പറഞ്ഞു "ഇതര്‍ അച്ചാഹെ"
അപ്പോള്‍ കുറെ പെന്‍ കുട്ടികള്‍ അവളെ ദൂരെ നിന്ന് വിളിച്ചു "ജൂനീ ആഒ"
അവള്‍ ഓടിപ്പോയി അവരുടെ കൂട്ടത്തില്‍ ഇരുന്നു ഞാന്‍ കുറച് നേരം അത് നോക്കി നിന്നു അപ്പോഴാണ് അത് ശ്രദ്ധിച്ചത്‌ അഞ്ചു കുട്ടികളും ചേര്‍ന്ന് പുകയില പായ്ക്ക് പൊട്ടിച്ചു ചുണ്ടിനടിയില്‍ തിരുകുന്നു കൂട്ടത്തില്‍ ആ കുട്ടിയും.വല്ലാത്ത സങ്കടം തോന്നി എനിക്ക് അവളെ കാണുമ്പോള്‍ ഞാന്‍ എന്‍റെ കൊച്ചനിയത്തിയുടെ മുഖം അവളില്‍ കണ്ടിരുന്നു, ഒരു വാത്സല്യം ഉണ്ടായിരുന്നു ,എന്ത് കൊണ്ടോ അന്ന് മുതല്‍ ആ ഗല്ലിയോട് എനിക്ക് വെറുപ്പ് തോന്നി പിന്നെ അവിടം വിടണമെന്ന് തോന്നി അങ്ങനെ അവിടന്നു ഞാന്‍ നാട്ടിലേക് മടങ്ങി കുറെ നാളുകള്‍ക്ക് ശേഷം ഗള്‍ഫിലെകുള്ള യാത്രക്ക് വേണ്ടി മുംബൈലെത്തി കൂട്ടത്തില്‍ കസായിവാടയിലും പരിചയക്കാരോട് സംസാരിച്ചു നില്കുന്നതിനിടെ അവള്‍ നടന്നു പോവുന്നത് കണ്ടു ഓടി പിറകിലെത്തി വിളിച്ചു
"ജൂനീ"
തിരിഞ്ഞു നോകിയ അവള്‍ അതിശയത്തോടെ ചോദിച്ചു "ഹരേ ഭയ്യ ആപ്" ഞാന്‍ പുഞ്ഞിരിയോദ് ചോദിച്ചു "കൈസാഹെ" "
ടീക്‌ ഹെ ആപ്കോ"
'അച്ഛാ ഹെ
ഹ ഭയ്യ മേരെ ഷാദീ ഹോഗയേ ഹെ ഞാന്‍ കണ്ണ് മിഴിച്ചു പ്രായ പൂര്‍ത്തിയാവാത്ത ഈ കുട്ടിക്ക് കല്യാണമോ കുറച്ചകലെ ഓറഞ്ച് വില്കുന്ന പയ്യനെ ചൂണ്ടി അവള്‍ പറഞ്ഞു
"ഓ മേരെ ആദ്മീ" ഞാന്‍ സങ്കടത്തോടെ അവളേ നോകി എന്തൊരു ജീവിതമാണ് ഇവുടുത്തെ
"ആളെങ്ങനെ നല്ലയാളാണോ"
ഞാന്‍ ചോദിച്ചു അവളുടെ മുഖം "വാടി
ഓ പാഗല്‍ ഹെ ഹര്‍ടൈം ചരസ് മെ ഹെ" അവളുടെ മുഖത്തെ വിഷാദം എന്‍റെ മനസ്സില്‍ നോവായി മാറി
"ചോടോ ഭയ്യ ആപ് കബി ആയ കിദര്‍ത ഇത്ന ദിന്‍" ഞാന്‍ മറുപടി പറഞ്ഞില്ല അവളെ തന്നെ നോകി നിന്നു പഴേ പ്രസരിപ്പ് ഒട്ടുമില്ല വാടിയ പൂവ് പോല്‍ ...... ഞാന്‍ പറഞ്ഞു "ഞാന്‍ പോകുവാണ് ഇന്ന് തന്നെ"
"ഭയ്യ മെ ബി ആഊം ആപ്കെ സാത് ആജ്‌"
((ഞാനും കൂടി വരട്ടെ നിന്‍റെ കൂടെ ഇന്ന് )
ചോദ്യം എന്നെവല്ലാതെ ഉലച്ചു
"മോളെ ഞാന്‍ നാട്ടിലെകല്ല സൌദിയിലേക്ക് ആണ്"
അവള്‍ വിഷാദത്തോടെ ചിരിച്ചു 
"കോയി ഭാത് നഹീ ഭയ്യ ടീക്‌ ഹെ" അവള്‍ യാത്ര പറഞ്ഞു ആ തിരക്കില്‍ ലയിച്ചു
ഇന്നിപ്പോ വര്‍ഷങ്ങള്‍ കഴിഞ്ഞു മനസ്സില്‍ ഒരുപാട് വേദനകള്‍ നിറഞ്ഞ മുഖങ്ങളിലോന്നായി ഇന്നും അവളുണ്ട് മായാതെ!!!!!!!!!!!!!
{asees eessa shahulam 00966545798613}